കടുത്തുരുത്തി: ആപ്പാഞ്ചിറയുടെ ഗ്രാമഭംഗി മനോഹരമാക്കുന്നതിനായി 500 വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുമെന്നു മോൻസ് ജോസഫ് എംഎൽഎ. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും മികച്ച റെയിൽവേ സ്റ്റേഷനാക്കി വൈക്കം റോഡിനെ മാറ്റിയെടുത്തതിലൂടെ ആപ്പാഞ്ചിറ വികസനരംഗത്തു ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
മരത്തണലും പച്ചപരവതാനിയും തീർത്ത് ആപ്പാഞ്ചിറ റെയിൽവേ സ്റ്റേഷൻ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതാണ് പുതിയ പദ്ധതി. ആപ്പാഞ്ചിറ- ആയാംകുടി റോഡിൽ മുക്കം, കാന്താരിക്കടവ് ഭാഗത്ത് പാടശേഖരങ്ങളുടേയും ആസ്വാദനത്തിന് അവസരമൊരുക്കുന്ന വിധത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ചു ഗ്രാമീണ ടൂറിസം പ്രോജക്ടിനു രൂപം നൽകാനാണു ലക്ഷ്യമിടുന്നത്.
റോഡിനിരുവശവും പരമാവധി വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകരേയും ജനപ്രതിനിധിളേയും പാടശേഖര കമ്മിറ്റികളേയും സന്നദ്ധസംഘടനകളേയും ഉൾപെടുത്തി വിപുലമായ കർമസമിതിക്കു രൂപം നൽകുമെന്ന് എംഎൽഎ പറഞ്ഞു. പോളിടെക്നിക്ക്, കേന്ദ്രീയവിദ്യാലയം ഉൾപ്പെടെയുള്ള സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാകുന്ന വിജ്ഞാന സമുച്ചയത്തിന്റെ ചുറ്റുപാടുകളിലും പരമാവധി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കും.
കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി വെള്ളാശേരി, മാന്നാർ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതിലൂടെ അഗ്രിടൂറിസം സാധ്യതയും പ്രയോജനപ്പെടുത്താൻ കഴിയും. ആയാംകുടി- എഴുമാന്തുരുത്തു പ്രദേശങ്ങളെ കുമരകവുമായും തണ്ണീർമുക്കവുമായും ബന്ധിപ്പിച്ചുകൊണ്ട് കായൽ ടൂറിസം പ്രോജക്ട് ഫലപ്രദമാക്കുന്നതിനാണു രണ്ട് ബോട്ടുജെട്ടികളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാക്കും. ഇതോടൊപ്പം ആപ്പാഞ്ചിറ തോടിന്റെ നവീകരണവും നടപ്പാക്കും. ഇപ്പോൾ മുടങ്ങിക്കിടക്കുന്ന തോടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതു സംബന്ധിച്ച് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിനോട് അടിയന്തര തീരുമാനം കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള കരാറുകാരൻ പ്രവർത്തി നടപ്പാക്കാൻ തയാറാകാത്ത സാഹചര്യത്തിൽ പുതുക്കിയ പ്രോജക്ട് തയാറാക്കുന്ന കാര്യം സർക്കാർ തലത്തിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എംഎൽഎ അറിയിച്ചു.
ആപ്പാഞ്ചിറ തോടിന്റെ ശുദ്ധീകരണം യാഥാർഥ്യമാക്കാൻ പുതുക്കിയ പ്രോജക്ടിൽ മുൻഗണന നൽകും. ആപ്പാഞ്ചിറയിലും മാന്നാറിലും പൊതുജങ്ങൾക്ക് ഒത്തുചേരാൻ കഴിയുന്ന വിധത്തിലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ നിർമിക്കാൻ എംഎൽഎ ഫണ്ട് അനുവദിക്കും. വികസനപദ്ധതികളും ടൂറിസം സാധ്യതകളും ഉൾപ്പെടുത്തി ആവിഷ്കരിക്കുന്ന ആപ്പാഞ്ചിറ സൗന്ദര്യവത്കരണ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അഗ്രിടൂറിസം വികസന സെമിനാർ ഉടനെ വിളിച്ചുചേർക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
മരത്തണലും പച്ചപരവതാനിയും തീർത്ത് ആപ്പാഞ്ചിറ റെയിൽവേ സ്റ്റേഷൻ പരിസരം മുഴുവൻ ഹരിതാഭമാക്കുന്നതാണ് പുതിയ പദ്ധതി. ആപ്പാഞ്ചിറ- ആയാംകുടി റോഡിൽ മുക്കം, കാന്താരിക്കടവ് ഭാഗത്ത് പാടശേഖരങ്ങളുടേയും ആസ്വാദനത്തിന് അവസരമൊരുക്കുന്ന വിധത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ചു ഗ്രാമീണ ടൂറിസം പ്രോജക്ടിനു രൂപം നൽകാനാണു ലക്ഷ്യമിടുന്നത്.
റോഡിനിരുവശവും പരമാവധി വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകരേയും ജനപ്രതിനിധിളേയും പാടശേഖര കമ്മിറ്റികളേയും സന്നദ്ധസംഘടനകളേയും ഉൾപെടുത്തി വിപുലമായ കർമസമിതിക്കു രൂപം നൽകുമെന്ന് എംഎൽഎ പറഞ്ഞു. പോളിടെക്നിക്ക്, കേന്ദ്രീയവിദ്യാലയം ഉൾപ്പെടെയുള്ള സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാകുന്ന വിജ്ഞാന സമുച്ചയത്തിന്റെ ചുറ്റുപാടുകളിലും പരമാവധി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കും.
കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി വെള്ളാശേരി, മാന്നാർ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതിലൂടെ അഗ്രിടൂറിസം സാധ്യതയും പ്രയോജനപ്പെടുത്താൻ കഴിയും. ആയാംകുടി- എഴുമാന്തുരുത്തു പ്രദേശങ്ങളെ കുമരകവുമായും തണ്ണീർമുക്കവുമായും ബന്ധിപ്പിച്ചുകൊണ്ട് കായൽ ടൂറിസം പ്രോജക്ട് ഫലപ്രദമാക്കുന്നതിനാണു രണ്ട് ബോട്ടുജെട്ടികളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാക്കും. ഇതോടൊപ്പം ആപ്പാഞ്ചിറ തോടിന്റെ നവീകരണവും നടപ്പാക്കും. ഇപ്പോൾ മുടങ്ങിക്കിടക്കുന്ന തോടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതു സംബന്ധിച്ച് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിനോട് അടിയന്തര തീരുമാനം കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള കരാറുകാരൻ പ്രവർത്തി നടപ്പാക്കാൻ തയാറാകാത്ത സാഹചര്യത്തിൽ പുതുക്കിയ പ്രോജക്ട് തയാറാക്കുന്ന കാര്യം സർക്കാർ തലത്തിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എംഎൽഎ അറിയിച്ചു.
ആപ്പാഞ്ചിറ തോടിന്റെ ശുദ്ധീകരണം യാഥാർഥ്യമാക്കാൻ പുതുക്കിയ പ്രോജക്ടിൽ മുൻഗണന നൽകും. ആപ്പാഞ്ചിറയിലും മാന്നാറിലും പൊതുജങ്ങൾക്ക് ഒത്തുചേരാൻ കഴിയുന്ന വിധത്തിലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ നിർമിക്കാൻ എംഎൽഎ ഫണ്ട് അനുവദിക്കും. വികസനപദ്ധതികളും ടൂറിസം സാധ്യതകളും ഉൾപ്പെടുത്തി ആവിഷ്കരിക്കുന്ന ആപ്പാഞ്ചിറ സൗന്ദര്യവത്കരണ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അഗ്രിടൂറിസം വികസന സെമിനാർ ഉടനെ വിളിച്ചുചേർക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.