കോട്ടയം: വന്യജീവിയായ മ്ലാവിനെ കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്തിലെ കൈപ്പുഴയിൽ നിന്ന് പിടികൂടി. ഇന്നലെ പുലർച്ചയോടെയാണ് കൈപ്പുഴ കുട്ടോന്പുറം മേഖലയിൽ നാട്ടുകാർ മ്ലാവിനെ കണ്ടത്. പുലർച്ചെ പട്ടിയുടെ കുരകേട്ട് എണീറ്റ കഐസ്ഇബി ജീവനക്കാരനായ രാജുവാണ് തന്റെ വീടിന്റെ സമീപം പതുങ്ങി നിന്ന മ്ലാവിനെ ആദ്യം കണ്ടത്.
വീട്ടുകാരെ കണ്ടതോടെ കുതിച്ചുചാടി അംബേദ്കർ കോളനി ഭാഗത്തേക്കോടിയ മ്ലാവ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പാടശേഖരങ്ങളിലൂടെ ഓടി കാവിൽ പുരയിടത്തിന് സമീപമുളള ചെറിയ കണ്ടത്തിൽ ഇറങ്ങി.
ഏറെ താഴ്ചയുളള ഈ ഭാഗത്തുനിന്ന് നീങ്ങുവാൻ ബുദ്ധിമുട്ടിയ മ്ലാവിനെ നാട്ടുകാർ കുടുക്കുകയായിരുന്നു.
ഇതിനോടകം സ്ത്രീകളും കുട്ടികളുമടക്കം ധാരാളം നാട്ടുകാരും തടിച്ചുകൂടി. വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എച്ച് അനീസ്, കെ. അരുണ്‍ ആനന്ദ്, ജോസഫ്, വിപിൻ ചന്ദ്രൻ, പി കെ ബിജു എന്നിവർ ചേർന്ന മ്ലാവിനെ കരയ്ക്കെത്തിച്ച് സുരക്ഷിതമായി കെട്ടി.
എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽനിന്ന് എത്തിയ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിലുളള സംഘം മ്ലാവിനെ ഏറ്റെടുത്തു. മ്ലാവിനെ ഇന്ന് റെസ്ക്യൂ സെന്ററിൽ എത്തിക്കും. തുടർന്ന് വിശദമായ പരിശോധനയ്ക്കും പരിചരണത്തിനും ശേഷം കാട്ടിലേക്ക് തുറന്നുവിടും.
വന്യജീവിയായ മ്ലാവ് കാട്ടിൽനിന്നു വളരെ അകലെയുളള പുഞ്ചപ്രദേശമായ കൈപ്പുഴയിൽ എങ്ങനെ എത്തി എന്നതിനേക്കുറിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വീട്ടുകാരെ കണ്ടതോടെ കുതിച്ചുചാടി അംബേദ്കർ കോളനി ഭാഗത്തേക്കോടിയ മ്ലാവ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പാടശേഖരങ്ങളിലൂടെ ഓടി കാവിൽ പുരയിടത്തിന് സമീപമുളള ചെറിയ കണ്ടത്തിൽ ഇറങ്ങി.
ഏറെ താഴ്ചയുളള ഈ ഭാഗത്തുനിന്ന് നീങ്ങുവാൻ ബുദ്ധിമുട്ടിയ മ്ലാവിനെ നാട്ടുകാർ കുടുക്കുകയായിരുന്നു.
ഇതിനോടകം സ്ത്രീകളും കുട്ടികളുമടക്കം ധാരാളം നാട്ടുകാരും തടിച്ചുകൂടി. വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എച്ച് അനീസ്, കെ. അരുണ്‍ ആനന്ദ്, ജോസഫ്, വിപിൻ ചന്ദ്രൻ, പി കെ ബിജു എന്നിവർ ചേർന്ന മ്ലാവിനെ കരയ്ക്കെത്തിച്ച് സുരക്ഷിതമായി കെട്ടി.
എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽനിന്ന് എത്തിയ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിലുളള സംഘം മ്ലാവിനെ ഏറ്റെടുത്തു. മ്ലാവിനെ ഇന്ന് റെസ്ക്യൂ സെന്ററിൽ എത്തിക്കും. തുടർന്ന് വിശദമായ പരിശോധനയ്ക്കും പരിചരണത്തിനും ശേഷം കാട്ടിലേക്ക് തുറന്നുവിടും.
വന്യജീവിയായ മ്ലാവ് കാട്ടിൽനിന്നു വളരെ അകലെയുളള പുഞ്ചപ്രദേശമായ കൈപ്പുഴയിൽ എങ്ങനെ എത്തി എന്നതിനേക്കുറിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.