കോട്ടയം: കുറ്റവാളികളായ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സന്ദേശമാണു പാറന്പുഴ കേസിലെ പ്രതിക്കു നൽകുന്ന ശിക്ഷയെന്നു കോടതി. പ്രതി നരേന്ദർ കുമാർ നല്ലപിള്ളചമഞ്ഞു മൂലേപ്പറന്പിൽ വീട്ടിൽ മാസങ്ങളോളം കഴിഞ്ഞതിനുശേഷം ആ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു.
മൂന്നു മാസം മുന്പു പാറന്പുഴയിലെത്തിയ പ്രതി മാന്യനായി അഭിനയിച്ചു വീട്ടുകാരെയും അവിടത്തെ ജോലിക്കാരെയും തെറ്റിദ്ധരിപ്പിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ക്രൂരമായ കൊലപാതകമാണു പ്രതി നടത്തിയത്. പ്രായത്തിന്റെ ആനുകുല്യം പ്രതിക്കു നൽകാനാവില്ല. കൊല്ലപ്പെട്ട പ്രവീണിനും ഇതേ പ്രായമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്നു മാസം മുന്പു പാറന്പുഴയിലെത്തിയ പ്രതി മാന്യനായി അഭിനയിച്ചു വീട്ടുകാരെയും അവിടത്തെ ജോലിക്കാരെയും തെറ്റിദ്ധരിപ്പിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ക്രൂരമായ കൊലപാതകമാണു പ്രതി നടത്തിയത്. പ്രായത്തിന്റെ ആനുകുല്യം പ്രതിക്കു നൽകാനാവില്ല. കൊല്ലപ്പെട്ട പ്രവീണിനും ഇതേ പ്രായമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.