കോട്ടയം: കേരളത്തെ നടുക്കിയ പാറന്പുഴ കേസിൽ മാസങ്ങൾ നീണ്ട വിചാരണയുടെ ഒരുഘട്ടത്തിലും പ്രതിസന്ധിയോ ആശങ്കയോ നേരിട്ടിരുന്നില്ലെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വിധി പ്രസ്താവനയ്ക്കുശേഷം പ്രതികരിച്ചു.
പ്രതിഭാഗം അഭിഭാഷകർ മുതിർന്നവരും സമർഥരുമാണ്. കൊലപാതകത്തിനുശേഷം മോഷണമുതലുമായി അർധരാത്രി കഴിഞ്ഞ് പ്രതി കോട്ടയം റെയിൽവെ സ്റ്റേഷനിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പോലീസിനു സാധിക്കാതിരുന്നത് ബുദ്ധിമുട്ടുണ്ടാക്കി. കൃത്യം നടന്ന സ്ഥലത്തു കണ്ടെത്തിയ മൂന്നു തലമുടി നാരുകളെപ്പറ്റിയുള്ള അവ്യക്തതയും ആശങ്കയുണ്ടാക്കിയില്ല. സാക്ഷികൾ ആരും കൂറുമാറിയില്ല.
നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ച് കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നല്കാൻ സാധിച്ചെങ്കിലും ആദ്യമായാണു വധശിക്ഷയെന്നു അദ്ദേഹം പറഞ്ഞു.
പ്രതിഭാഗം അഭിഭാഷകർ മുതിർന്നവരും സമർഥരുമാണ്. കൊലപാതകത്തിനുശേഷം മോഷണമുതലുമായി അർധരാത്രി കഴിഞ്ഞ് പ്രതി കോട്ടയം റെയിൽവെ സ്റ്റേഷനിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പോലീസിനു സാധിക്കാതിരുന്നത് ബുദ്ധിമുട്ടുണ്ടാക്കി. കൃത്യം നടന്ന സ്ഥലത്തു കണ്ടെത്തിയ മൂന്നു തലമുടി നാരുകളെപ്പറ്റിയുള്ള അവ്യക്തതയും ആശങ്കയുണ്ടാക്കിയില്ല. സാക്ഷികൾ ആരും കൂറുമാറിയില്ല.
നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ച് കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നല്കാൻ സാധിച്ചെങ്കിലും ആദ്യമായാണു വധശിക്ഷയെന്നു അദ്ദേഹം പറഞ്ഞു.