പുനലൂർ: വീട്ടമ്മയിൽ നിന്ന് 20000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വനിത വില്ലേജ് ഓഫീസറെ ജില്ലാ കളക്ടർ സസ്പെന്റ് ചെയ്തു. ഐക്കരക്കോണം സ്വദേശി അംബിക കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് വാളക്കോട് വില്ലേജ് ഓഫീസർ നമിതയെ സസ്പെന്റ് ചെയ്തത്.
കളക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് പുനലൂർ തഹസീൽദാർ ശശികുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കളക്ടർ സസ്പെന്റ് ചെയ്തത്. വീട് നിർമാണത്തിനായി കൊണ്ടുവന്ന സാധനങ്ങളുമായി വന്ന വാഹനം തടഞ്ഞ് വച്ചും താഴ്ചയിലെ വീട് നിർമാണത്തിലെ നൂലാമാലകൾ ചൂണ്ടി കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും ഇതിനെ തുടർന്നാണ് 20000 രൂപ നൽകിയതെന്നുമാണ് പരാതിയിലുള്ളത്.
കളക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് പുനലൂർ തഹസീൽദാർ ശശികുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കളക്ടർ സസ്പെന്റ് ചെയ്തത്. വീട് നിർമാണത്തിനായി കൊണ്ടുവന്ന സാധനങ്ങളുമായി വന്ന വാഹനം തടഞ്ഞ് വച്ചും താഴ്ചയിലെ വീട് നിർമാണത്തിലെ നൂലാമാലകൾ ചൂണ്ടി കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും ഇതിനെ തുടർന്നാണ് 20000 രൂപ നൽകിയതെന്നുമാണ് പരാതിയിലുള്ളത്.