പത്തനംതിട്ട:ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്കു വില വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച ചെയ്തു നടപടി സ്വീകരിക്കാൻ മന്ത്രി പി.തിലോത്തമൻ ജില്ലാ സപ്ലൈ ഓഫീസർക്കു നിർദേശം നൽകി.
ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ചതായി കഴിഞ്ഞദിവസം പത്തനംതിട്ടയിലെത്തിയ മന്ത്രിക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു. അരിക്കു മാത്രം വില കൂടിയതിന്റെ പേരിൽ ഹോട്ടലുടമകൾ ഏകപക്ഷീയമായി നടപ്പാക്കിയ വില വർധന അംഗീകരിക്കാനാകില്ലെന്നും ഇതു പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂട്ടിയ വില പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ. മൂന്നുവർഷം മുന്പാണ് ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്കു വില കൂട്ടിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിനുശേഷം നിരവധി തവണ നിത്യോപയോഗസാധനങ്ങൾക്കും പാചകവാതകത്തിനും അടക്കം വില വർധിച്ചു. വൈദ്യുതി, വാടക, നികുതി ഇനങ്ങളിലും വർധന വന്നുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ കൂലിയിലും വർധനയുണ്ടായി. തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുന്പോൾ പത്തനംതിട്ടയിലെ വില അധികമല്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.എന്നാൽ വില വർധന പിൻവലിക്കണമെന്നാവശ്യം ഹോട്ടലുകൾക്കുമേൽ ശക്തമായുണ്ട്. പത്തനംതിട്ടയിലെ ഹോട്ടലുകളെല്ലാംതന്നെ ഒരേനിലവാരത്തിലാണ് ഭക്ഷണസാധനങ്ങൾക്ക് വില ഈടാക്കുന്നത്. തട്ടുകടക്കാർപോലും ഇതേ നിരക്ക് വാങ്ങുന്നു. ഹോട്ടലുകളുടെ ഗ്രേഡ്, പാർക്കിംഗ് സൗകര്യം, ഉപഭോക്താവിന്റെ സംതൃപ്തി ഇവയൊന്നും മുഖവിലയ്ക്കെടുക്കുന്നതേയില്ല. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം, വൃത്തി എന്നിവയെ സംബന്ധിച്ചു നിരവധി പരാതികളാണ് നിലനിൽക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ വില മാത്രം കൂട്ടുന്നതിനോടു യോജിപ്പില്ലെന്ന് വിവിധ സംഘടനകളും ചൂണ്ടിക്കാട്ടി.വില വർധന പിൻവലിക്കണമെന്ന നിലപാടിലാണ് വകുപ്പുമന്ത്രി സ്വീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമത്തിന്റെ പിൻബലത്തിൽ ഹോട്ടലുകൾക്കുമേൽ നിയന്ത്രണം സാധ്യമല്ലെങ്കിൽ നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ചതായി കഴിഞ്ഞദിവസം പത്തനംതിട്ടയിലെത്തിയ മന്ത്രിക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു. അരിക്കു മാത്രം വില കൂടിയതിന്റെ പേരിൽ ഹോട്ടലുടമകൾ ഏകപക്ഷീയമായി നടപ്പാക്കിയ വില വർധന അംഗീകരിക്കാനാകില്ലെന്നും ഇതു പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂട്ടിയ വില പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ. മൂന്നുവർഷം മുന്പാണ് ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്കു വില കൂട്ടിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിനുശേഷം നിരവധി തവണ നിത്യോപയോഗസാധനങ്ങൾക്കും പാചകവാതകത്തിനും അടക്കം വില വർധിച്ചു. വൈദ്യുതി, വാടക, നികുതി ഇനങ്ങളിലും വർധന വന്നുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ കൂലിയിലും വർധനയുണ്ടായി. തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുന്പോൾ പത്തനംതിട്ടയിലെ വില അധികമല്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.എന്നാൽ വില വർധന പിൻവലിക്കണമെന്നാവശ്യം ഹോട്ടലുകൾക്കുമേൽ ശക്തമായുണ്ട്. പത്തനംതിട്ടയിലെ ഹോട്ടലുകളെല്ലാംതന്നെ ഒരേനിലവാരത്തിലാണ് ഭക്ഷണസാധനങ്ങൾക്ക് വില ഈടാക്കുന്നത്. തട്ടുകടക്കാർപോലും ഇതേ നിരക്ക് വാങ്ങുന്നു. ഹോട്ടലുകളുടെ ഗ്രേഡ്, പാർക്കിംഗ് സൗകര്യം, ഉപഭോക്താവിന്റെ സംതൃപ്തി ഇവയൊന്നും മുഖവിലയ്ക്കെടുക്കുന്നതേയില്ല. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം, വൃത്തി എന്നിവയെ സംബന്ധിച്ചു നിരവധി പരാതികളാണ് നിലനിൽക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ വില മാത്രം കൂട്ടുന്നതിനോടു യോജിപ്പില്ലെന്ന് വിവിധ സംഘടനകളും ചൂണ്ടിക്കാട്ടി.വില വർധന പിൻവലിക്കണമെന്ന നിലപാടിലാണ് വകുപ്പുമന്ത്രി സ്വീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമത്തിന്റെ പിൻബലത്തിൽ ഹോട്ടലുകൾക്കുമേൽ നിയന്ത്രണം സാധ്യമല്ലെങ്കിൽ നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കിയിട്ടുണ്ട്.