കോഴഞ്ചേരി: പന്പാനദിക്ക് കുറുകെ കോഴഞ്ചേരിയിൽ നിർമിക്കുന്ന പാലത്തിന് കിഫ്ബി പണം അനുവദിച്ചു.
തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന കിഫ്ബിയുടെ യോഗമാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്.
23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതുകൂടാതെ കോഴഞ്ചേരി -മണ്ണാറക്കുളഞ്ഞി റോഡ് ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിനും സുരക്ഷാസംവിധാനം ഒരുക്കുന്നതിനുമായി 25.89 കോടിരൂപയും ആഞ്ഞിലിക്കര (ഓമല്ലൂർ ) മുളക്കഴ റോഡിന് 34 കോടിരൂപയും അനുവദിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന മൂന്ന് പ്രധാന നിർമാണ പ്രവൃത്തികളും കിഫ്ബിയുടെ സഹായത്തോടെ ഉടൻതന്നെ തുടങ്ങും.
ഭരണാനുമതി ഉൾപ്പെടെയുള്ള തുടർനടപടികൾ രണ്ട് ദിവസനത്തിനുള്ളിൽ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇതോടനുബന്ധിച്ച് ആറന്മുള -കുളനട റോഡിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 5.66 കോടി രൂപയും ഓതറ -കോയിപ്രം റോഡിനുവേണ്ടി 4.75 കോടിരൂപയും താഴൂർകടവ് പത്തനംതിട്ട റോഡിന് 7.8 കോടി രൂപയുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്നലെ ചേർന്ന കിഫ്ബിയുടെ യോഗമാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്.
23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതുകൂടാതെ കോഴഞ്ചേരി -മണ്ണാറക്കുളഞ്ഞി റോഡ് ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിനും സുരക്ഷാസംവിധാനം ഒരുക്കുന്നതിനുമായി 25.89 കോടിരൂപയും ആഞ്ഞിലിക്കര (ഓമല്ലൂർ ) മുളക്കഴ റോഡിന് 34 കോടിരൂപയും അനുവദിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന മൂന്ന് പ്രധാന നിർമാണ പ്രവൃത്തികളും കിഫ്ബിയുടെ സഹായത്തോടെ ഉടൻതന്നെ തുടങ്ങും.
ഭരണാനുമതി ഉൾപ്പെടെയുള്ള തുടർനടപടികൾ രണ്ട് ദിവസനത്തിനുള്ളിൽ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇതോടനുബന്ധിച്ച് ആറന്മുള -കുളനട റോഡിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 5.66 കോടി രൂപയും ഓതറ -കോയിപ്രം റോഡിനുവേണ്ടി 4.75 കോടിരൂപയും താഴൂർകടവ് പത്തനംതിട്ട റോഡിന് 7.8 കോടി രൂപയുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.