കോന്നി: കൊക്കാത്തോട് നിരാമകുളം താന്നിവേലിൽ എം.ആർ. സുജിത്ത് (24) കുത്തേറ്റു മരിച്ച കേസിൽ അറസ്റ്റിലായവർ റിമാൻഡിൽ. കിഴക്കേനിരാമകുളം മണ്ണിൽ കിഴക്കേതിൽ രാജീവ് (44), സുഹൃത്ത് തണ്ണിത്തോട് മണ്ണീറ തലമാനം പുഷ്പമംഗലത്ത് അഭിലാഷ് (23) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
കേസിലുൾപ്പെട്ട അഭിജിത് (21) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ സുജിത്ത് ഒരു സുഹൃത്തിനെ യാത്രയയ്ക്കാൻ പോകുന്നതിനിടെയിലാണ് രാജീവും അഭിലാഷും അഭിജിത്തും ചേർന്ന് മർദിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ സുജിത്തിന്റെ അമ്മാവൻ രാജശേഖരൻ, സഹോദരൻ സുധി എന്നിവർക്കും വെട്ടേറ്റു. ബഹളത്തിനിടെ കത്രികകൊണ്ട് സുജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുജിത്തിന്റെ ഉമ്മയെ കുത്തിപരിക്കേല്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ രാജീവിനെതിരെ കേസുള്ളതാണ്. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു.
കേസിലുൾപ്പെട്ട അഭിജിത് (21) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ സുജിത്ത് ഒരു സുഹൃത്തിനെ യാത്രയയ്ക്കാൻ പോകുന്നതിനിടെയിലാണ് രാജീവും അഭിലാഷും അഭിജിത്തും ചേർന്ന് മർദിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ സുജിത്തിന്റെ അമ്മാവൻ രാജശേഖരൻ, സഹോദരൻ സുധി എന്നിവർക്കും വെട്ടേറ്റു. ബഹളത്തിനിടെ കത്രികകൊണ്ട് സുജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുജിത്തിന്റെ ഉമ്മയെ കുത്തിപരിക്കേല്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ രാജീവിനെതിരെ കേസുള്ളതാണ്. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു.