പത്തനംതിട്ട: പത്തനംതിട്ടയുടെ മണ്ണിലും ഉഴുന്നുകൃഷി വിളയുമെന്ന് തെളിയിച്ചു.
പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഡിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 25 ഏക്കറിലാണ് മുന്‍നിര പ്രദര്‍ശനമായി ഉഴുന്നുകൃഷി നടത്തിയത്. ഇവിടെയെല്ലാം മികച്ച വിളവാണ് ലഭിച്ചത്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ വമ്പന്‍ 6 എന്ന ഇനമാണ് കൃഷി ചെയ്തത്.
വിത്തും കളനാശിനിയും കുമ്മായവും കൃഷിക്കാര്‍ക്കു നല്കി. 75 ദിവസമാണ് ഇനത്തിന്റെ മൂപ്പ്.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉഴുന്നുകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു.
കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശശിധരന്‍പിള്ള, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബ്ലെസി മറിയം ജോണ്‍, കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. സിന്ധു സദാനന്ദന്, സൂപ്രണ്ട് മോന്‍സി മാത്യു, പാസ്റ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഡിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 25 ഏക്കറിലാണ് മുന്‍നിര പ്രദര്‍ശനമായി ഉഴുന്നുകൃഷി നടത്തിയത്. ഇവിടെയെല്ലാം മികച്ച വിളവാണ് ലഭിച്ചത്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ വമ്പന്‍ 6 എന്ന ഇനമാണ് കൃഷി ചെയ്തത്.
വിത്തും കളനാശിനിയും കുമ്മായവും കൃഷിക്കാര്‍ക്കു നല്കി. 75 ദിവസമാണ് ഇനത്തിന്റെ മൂപ്പ്.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉഴുന്നുകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു.
കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശശിധരന്‍പിള്ള, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബ്ലെസി മറിയം ജോണ്‍, കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. സിന്ധു സദാനന്ദന്, സൂപ്രണ്ട് മോന്‍സി മാത്യു, പാസ്റ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.