ഈരാറ്റുപേട്ട: കാർഷികമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്കു വേണ്ടി എല്ലാ ജില്ലകളിലും അഗ്രോ പാർക്കുകൾ സ്ഥാപിക്കു മെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഈരാറ്റുപേട്ട ബ്ളോക്ക് കാർഷികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോട്ടയത്ത് റബർ, ഇടുക്കിയിൽ സുഗന്ധവിള, തൃശൂരിൽ പഴവർഗങ്ങൾ അധിഷ്ഠിത അഗ്രോപാർക്കുകളാണു കൃഷിവകുപ്പ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. ഇനിമുതൽ കൃഷി പഠിക്കാതെ ഒരു കുട്ടിയും എസ്എസ്എൽസി പാസാകുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. കാർഷികമേഖലയിൽ ഓരോ പഞ്ചായത്തിലും പ്രത്യേകം പാക്കേജ് നടപ്പിലാക്കും. നെൽപ്പാടം നികത്തുന്നവരെ മുക്കാലിയിൽകെട്ടി അടിക്കാൻ ജനങ്ങൾ തയാറാകണം. പാടങ്ങളും കുളങ്ങളും തോടുകളും നികത്തിയതാണ് രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു കാരണം. ജലസ്രോതസുകൾ സംരക്ഷിക്കപ്പെടണം. ജൈവകൃഷി ജീവിതത്തിന്റെ ഭാഗമാക്കണം. മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കാർഷികമേഖല പുഷ്ടിപ്പെടുത്താനാണ് കാർഷിക അഗ്രോപാർക്കുകൾ ലക്ഷ്യമിടുന്നത്. വിഷുവിനോടനുബന്ധിച്ച് 1050 വിഷുക്കണി ഔട്ട്ലെറ്റുകൾ ആരംഭിച്ച് പച്ചക്കറികൾ വിലകുറച്ച് ജനങ്ങളിൽ എത്തിക്കുന്നതിനു തീരുമാനമെടുത്തതായി മന്ത്രി പറഞ്ഞു. പാലങ്ങളും റോഡുകളും നിർമിക്കുക മാത്രമല്ല ഗവൺമെന്റിന്റെ ലക്ഷ്യമെന്നും വരുംതലമുറ നിലനിൽക്കണമെങ്കിൽ ശുദ്ധജലവും ജൈവകൃഷികളും കേരളത്തിൽ തിരികെയെത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.സി. ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെംബർ ലിസി സെബാസ്റ്റ്യൻ, ലിസി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ജയിംസ്, രമേഷ് ബി. വെട്ടിമറ്റം, മിനി സാവിയോ, ഇന്ദിര രാധാകൃഷ്ണൻ, സതി വിജയൻ, ഷൈനി സന്തോഷ്, ഷേർളി സെബാസ്റ്റ്യൻ, ഷീബാമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എ.വി. സാമുവൽ, സജീവൻ ഗോപാലൻ, സൗമ്യ ബിജു, രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, കെ.ആർ. മോഹനൻനായർ, തോമസ് വടകര, ആനിയമ്മ സണ്ണി, ബിനോയി ജോസഫ്, മറിയാമ്മ ഫെർണാണ്ടസ്, റോഷ്നി ടോമി, സിന്ധു ഷാജി, ബിഡിഒ കെ.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോർജ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
കോട്ടയത്ത് റബർ, ഇടുക്കിയിൽ സുഗന്ധവിള, തൃശൂരിൽ പഴവർഗങ്ങൾ അധിഷ്ഠിത അഗ്രോപാർക്കുകളാണു കൃഷിവകുപ്പ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. ഇനിമുതൽ കൃഷി പഠിക്കാതെ ഒരു കുട്ടിയും എസ്എസ്എൽസി പാസാകുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. കാർഷികമേഖലയിൽ ഓരോ പഞ്ചായത്തിലും പ്രത്യേകം പാക്കേജ് നടപ്പിലാക്കും. നെൽപ്പാടം നികത്തുന്നവരെ മുക്കാലിയിൽകെട്ടി അടിക്കാൻ ജനങ്ങൾ തയാറാകണം. പാടങ്ങളും കുളങ്ങളും തോടുകളും നികത്തിയതാണ് രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു കാരണം. ജലസ്രോതസുകൾ സംരക്ഷിക്കപ്പെടണം. ജൈവകൃഷി ജീവിതത്തിന്റെ ഭാഗമാക്കണം. മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി കാർഷികമേഖല പുഷ്ടിപ്പെടുത്താനാണ് കാർഷിക അഗ്രോപാർക്കുകൾ ലക്ഷ്യമിടുന്നത്. വിഷുവിനോടനുബന്ധിച്ച് 1050 വിഷുക്കണി ഔട്ട്ലെറ്റുകൾ ആരംഭിച്ച് പച്ചക്കറികൾ വിലകുറച്ച് ജനങ്ങളിൽ എത്തിക്കുന്നതിനു തീരുമാനമെടുത്തതായി മന്ത്രി പറഞ്ഞു. പാലങ്ങളും റോഡുകളും നിർമിക്കുക മാത്രമല്ല ഗവൺമെന്റിന്റെ ലക്ഷ്യമെന്നും വരുംതലമുറ നിലനിൽക്കണമെങ്കിൽ ശുദ്ധജലവും ജൈവകൃഷികളും കേരളത്തിൽ തിരികെയെത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.സി. ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെംബർ ലിസി സെബാസ്റ്റ്യൻ, ലിസി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ജയിംസ്, രമേഷ് ബി. വെട്ടിമറ്റം, മിനി സാവിയോ, ഇന്ദിര രാധാകൃഷ്ണൻ, സതി വിജയൻ, ഷൈനി സന്തോഷ്, ഷേർളി സെബാസ്റ്റ്യൻ, ഷീബാമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എ.വി. സാമുവൽ, സജീവൻ ഗോപാലൻ, സൗമ്യ ബിജു, രോഹിണിഭായി ഉണ്ണിക്കൃഷ്ണൻ, കെ.ആർ. മോഹനൻനായർ, തോമസ് വടകര, ആനിയമ്മ സണ്ണി, ബിനോയി ജോസഫ്, മറിയാമ്മ ഫെർണാണ്ടസ്, റോഷ്നി ടോമി, സിന്ധു ഷാജി, ബിഡിഒ കെ.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോർജ് ഫിലിപ്പ് നന്ദിയും പറഞ്ഞു.