കാഞ്ഞിരപ്പള്ളി: നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ച് മികച്ച നിലവാരത്തില്‍ ആനിത്തോട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് ഡോ.എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. നിര്‍മാണത്തിലെ അപാകതകളും അനാവശ്യ കാലതാമസവും ഉണ്ടാവുന്നതായി ആരോപിച്ച് നാട്ടുകാര്‍ ആനിത്തോട്ടം പാലം നിർമാണം തടഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരും എംഎൽഎയും ഇന്നലെ സ്ഥലത്തെത്തിയത്.
അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കമാണ് നിര്‍മാണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. പുഴയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ച് തുടര്‍ന്നുള്ള കോണ്‍ക്രീറ്റ് പണികള്‍ നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. പുഴയിലെ കുത്തൊഴുക്ക് മൂലമാണ് പുതുതായി വാര്‍ക്ക നടത്തിയ കോണ്‍ക്രീറ്റ് തൂണിന്റെ ചെറിയൊരു ഭാഗം അടര്‍ന്നു പോയതെന്നും ഇത് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കാനാവുമെന്നും ഉദ്യോഗസ്ഥരും കരാറുകാരനും എംഎൽഎ യെ ബോധ്യപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എ. ഷെമീര്‍, വാര്‍ഡംഗം ബീന ജോബി, പാലം നിര്‍മാണത്തിന്റെ മേല്‍ നോട്ടം വഹിക്കുന്ന എഎക്സ്ഇ അശോകന്, എ.ഇ. ബെന്സിലാല് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കമാണ് നിര്‍മാണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. പുഴയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ച് തുടര്‍ന്നുള്ള കോണ്‍ക്രീറ്റ് പണികള്‍ നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. പുഴയിലെ കുത്തൊഴുക്ക് മൂലമാണ് പുതുതായി വാര്‍ക്ക നടത്തിയ കോണ്‍ക്രീറ്റ് തൂണിന്റെ ചെറിയൊരു ഭാഗം അടര്‍ന്നു പോയതെന്നും ഇത് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കാനാവുമെന്നും ഉദ്യോഗസ്ഥരും കരാറുകാരനും എംഎൽഎ യെ ബോധ്യപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എ. ഷെമീര്‍, വാര്‍ഡംഗം ബീന ജോബി, പാലം നിര്‍മാണത്തിന്റെ മേല്‍ നോട്ടം വഹിക്കുന്ന എഎക്സ്ഇ അശോകന്, എ.ഇ. ബെന്സിലാല് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.