ചുങ്കപ്പാറ: നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനംഏപ്രിൽ ഏഴിനു നടക്കും. വലിയ നോന്പിലെ നാല്പതാം വെള്ളിയാഴ്ച നടക്കുന്നകുരിശുമല തീർഥാടനത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളിയിൽ നിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. സീറോ മലബാർ, മലങ്കര,ലത്തീൻ രൂപതകളിലെ മെത്രാപ്പോലീത്തമാരും വൈദികരും നേതൃത്വം നൽകും. ചുങ്കപ്പാറയിൽ നിന്നു മൂന്നുകിലോമീറ്റർ ദൂരത്തിൽ കാനനപാതയിലൂടെസമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരമുള്ള മലമുകളിലെ സെന്റ് തോമസ്കുരിശുമലയിലെ കുരിശിന്റെ ചുവട്ടിൽ തീർഥയാത്ര സമാപിക്കും.
വിശുദ്ധവാരത്തിലെ ദുഃഖവെള്ളി, പുതുഞായർ വരെ തീർഥാടനം തുടരും. സീറോ മലബാർ,മലങ്കര, ലത്തീൻ രൂപതകളിലെ വൈദികർ തീർഥാടന ക്രമീകരണങ്ങൾക്കു നേതൃത്വംനൽകും.
തീർഥാടനകേന്ദ്രം വികാരി ഫാ.ജോസഫ് മാമ്മൂട്ടിൽ, ജനറൽ കൺവീനർ ജോസിഇലഞ്ഞിപ്പുറം, ഫാ.ജോൺ വിയാന്നി, ഫാ.ചെറിയാൻ മണപ്പുറം, ഫാ.ജോൺ പ്ലാത്താനം,ഫാ.ജേക്കബ് അന്പലത്തുങ്കൽ, ഫാ.ആന്റോ മുട്ടത്തിൽ, ഡൊമിനിക് സാവിയോമുണ്ടാട്ടുചിറയിൽ വിവിധ ദേവാലയങ്ങളിലെ കമ്മിറ്റി അംഗങ്ങൾ എന്നിവർതീർഥാടനക്രമീകരണങ്ങൾക്കു നേതൃത്വം ന
ൽകും.
മുൻവർഷങ്ങളിലെപ്പോലെതീർഥാടകർക്ക് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടാകും. വിവിധ ദേശങ്ങളിൽ നിന്നുംനിരവധി തീർഥാടകർ ഈ ദിവസങ്ങളിൽ തീർഥാടനത്തിൽ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളിയിൽ നിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. സീറോ മലബാർ, മലങ്കര,ലത്തീൻ രൂപതകളിലെ മെത്രാപ്പോലീത്തമാരും വൈദികരും നേതൃത്വം നൽകും. ചുങ്കപ്പാറയിൽ നിന്നു മൂന്നുകിലോമീറ്റർ ദൂരത്തിൽ കാനനപാതയിലൂടെസമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരമുള്ള മലമുകളിലെ സെന്റ് തോമസ്കുരിശുമലയിലെ കുരിശിന്റെ ചുവട്ടിൽ തീർഥയാത്ര സമാപിക്കും.
വിശുദ്ധവാരത്തിലെ ദുഃഖവെള്ളി, പുതുഞായർ വരെ തീർഥാടനം തുടരും. സീറോ മലബാർ,മലങ്കര, ലത്തീൻ രൂപതകളിലെ വൈദികർ തീർഥാടന ക്രമീകരണങ്ങൾക്കു നേതൃത്വംനൽകും.
തീർഥാടനകേന്ദ്രം വികാരി ഫാ.ജോസഫ് മാമ്മൂട്ടിൽ, ജനറൽ കൺവീനർ ജോസിഇലഞ്ഞിപ്പുറം, ഫാ.ജോൺ വിയാന്നി, ഫാ.ചെറിയാൻ മണപ്പുറം, ഫാ.ജോൺ പ്ലാത്താനം,ഫാ.ജേക്കബ് അന്പലത്തുങ്കൽ, ഫാ.ആന്റോ മുട്ടത്തിൽ, ഡൊമിനിക് സാവിയോമുണ്ടാട്ടുചിറയിൽ വിവിധ ദേവാലയങ്ങളിലെ കമ്മിറ്റി അംഗങ്ങൾ എന്നിവർതീർഥാടനക്രമീകരണങ്ങൾക്കു നേതൃത്വം ന
ൽകും.
മുൻവർഷങ്ങളിലെപ്പോലെതീർഥാടകർക്ക് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടാകും. വിവിധ ദേശങ്ങളിൽ നിന്നുംനിരവധി തീർഥാടകർ ഈ ദിവസങ്ങളിൽ തീർഥാടനത്തിൽ പങ്കെടുക്കും.