പൊൻകുന്നം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും ഹൈവേ പോലീസും തമ്മിൽ സംഘർഷം. തടഞ്ഞുവച്ച പോലീസിനെ പൊൻകുന്നം സ്റ്റേഷനിൽ നിന്നെത്തിയ പോലീസ് രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പി.പി.റോഡിൽ അട്ടിക്കൽ ജംഗ്ഷനിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരെ തടഞ്ഞു നിർത്തി. ഇവരുമായി തർക്കത്തിലേർപ്പെട്ട പോലീസ് ബൈക്ക് ഓടിച്ചിരുന്ന അട്ടിക്കൽ കൊടുമണ്ണിൽ സനൂപിനെ മർദിച്ചെന്ന് പരാതിയുണ്ട്. കണ്ടുനിന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടി മുന്നോട്ടെടുത്തു പോയ പോലീസ് സംഘത്തെ ബൈക്കുകളിൽ പിന്തുടർന്ന് തടഞ്ഞു. പോലീസുമായി കൈയാങ്കളിയായി.
സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ നീക്കുകയായിരുന്നു.
സനൂപിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനുമായി തർക്കമുണ്ടായതല്ലാതെ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.
തങ്ങളെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
പച്ചക്കറിത്തൈകൾ
കാളകെട്ടി: കാർഷിക ഓപ്പണ്‍ മാർക്കറ്റിൽ ഇന്ന് ഒന്‍പതു മുതൽ തക്കാളി, കാബേജ, വെണ്ട, ചീനി തുടങ്ങിയ പച്ചക്കറിത്തൈകളും പ്ലാവ്, കൊക്കോ തൈകളും കർഷക മാർക്കറ്റിൽ എത്തും.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ പി.പി.റോഡിൽ അട്ടിക്കൽ ജംഗ്ഷനിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരെ തടഞ്ഞു നിർത്തി. ഇവരുമായി തർക്കത്തിലേർപ്പെട്ട പോലീസ് ബൈക്ക് ഓടിച്ചിരുന്ന അട്ടിക്കൽ കൊടുമണ്ണിൽ സനൂപിനെ മർദിച്ചെന്ന് പരാതിയുണ്ട്. കണ്ടുനിന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടി മുന്നോട്ടെടുത്തു പോയ പോലീസ് സംഘത്തെ ബൈക്കുകളിൽ പിന്തുടർന്ന് തടഞ്ഞു. പോലീസുമായി കൈയാങ്കളിയായി.
സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ നീക്കുകയായിരുന്നു.
സനൂപിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനുമായി തർക്കമുണ്ടായതല്ലാതെ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.
തങ്ങളെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.
പച്ചക്കറിത്തൈകൾ
കാളകെട്ടി: കാർഷിക ഓപ്പണ്‍ മാർക്കറ്റിൽ ഇന്ന് ഒന്‍പതു മുതൽ തക്കാളി, കാബേജ, വെണ്ട, ചീനി തുടങ്ങിയ പച്ചക്കറിത്തൈകളും പ്ലാവ്, കൊക്കോ തൈകളും കർഷക മാർക്കറ്റിൽ എത്തും.