ആലക്കോട്: ലക്ഷങ്ങൾ ചെലവഴിച്ച് മുളകുവള്ളി-പാത്തൻപാറ റോഡ് വീതികൂട്ടി റീടാറിംഗ് ചെയ്യുന്പോഴും റോഡിന് ഇടയിലുള്ള അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമിക്കാൻ നടപടിയില്ല. മുളകുവള്ളിക്കു സമീപം റോഡിന് കുറുകെയുള്ള കലുങ്കാണ് കാലപ്പഴക്കത്തെത്തുടർന്ന് തകർച്ചാഭീഷണിയിലായിരിക്കുന്നത്.
കലുങ്ക് അപകടാവസ്ഥയിലായതിനെത്തുടർന്ന് ഭാരം കയറ്റിയ വാഹന ഗതാഗതം ഇതുവഴി നിരോധിച്ചുകൊണ്ട് പിഡബ്ല്യുഡി തളിപ്പറന്പ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മുന്നറിയിപ്പ് ബോർഡും മാസങ്ങൾക്കു മുന്പ് ഇവിടെ സ്ഥാപിച്ചിരുന്നു. അടിയന്തരമായി കലുങ്ക്പുനഃസ്ഥാപിക്കണമെന്നിരിക്കെ റോഡ് വീതികൂട്ടി ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാനായിട്ടും ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
പാത്തൻപാറയിലേക്കുള്ള ജനകീയ ബസും മറ്റു നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് ദുരന്തം വിതയ്ക്കാൻ തയാറാക്കി കൾവർട്ട് ഉള്ളത്. അപകടത്തിനു കാത്തുനിൽക്കാതെ റോഡുപണി പൂർത്തിയാകുന്നതോടെ കലുങ്ക് നിർമാണവും ആരംഭിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും യാത്രക്കാരും. കലുങ്കിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നതും പ്രതിഷേധത്തിനു കാരണമാകുന്നു.
കലുങ്ക് അപകടാവസ്ഥയിലായതിനെത്തുടർന്ന് ഭാരം കയറ്റിയ വാഹന ഗതാഗതം ഇതുവഴി നിരോധിച്ചുകൊണ്ട് പിഡബ്ല്യുഡി തളിപ്പറന്പ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മുന്നറിയിപ്പ് ബോർഡും മാസങ്ങൾക്കു മുന്പ് ഇവിടെ സ്ഥാപിച്ചിരുന്നു. അടിയന്തരമായി കലുങ്ക്പുനഃസ്ഥാപിക്കണമെന്നിരിക്കെ റോഡ് വീതികൂട്ടി ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കാനായിട്ടും ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
പാത്തൻപാറയിലേക്കുള്ള ജനകീയ ബസും മറ്റു നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് ദുരന്തം വിതയ്ക്കാൻ തയാറാക്കി കൾവർട്ട് ഉള്ളത്. അപകടത്തിനു കാത്തുനിൽക്കാതെ റോഡുപണി പൂർത്തിയാകുന്നതോടെ കലുങ്ക് നിർമാണവും ആരംഭിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും യാത്രക്കാരും. കലുങ്കിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നതും പ്രതിഷേധത്തിനു കാരണമാകുന്നു.