കണ്ണൂർ: ചുമട്ടുതൊഴിലാളി (തൊഴിൽ ക്രമീകരണവും ക്ഷേമവും) പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത അഞ്ചു തൊഴിലുടമകളെ തളിപ്പറന്പ് ഒന്നാം ക്ലാസ് ജുഡീഷ്ൽ മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ചു. കേരള ചുമട്ടുതൊഴിലാളി നിയമം 1978 പ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റി ചെയർമാൻ ഫയൽചെയ്ത കേസിലാണു തളിപ്പറന്പിലെ അഞ്ചു സ്ഥാപന ഉടമകളെ കോടതി ശിക്ഷിച്ചത്. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി ജില്ലയിൽ നടപ്പിലാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും തളിപ്പറന്പിലെ ഒരുവിഭാഗം വ്യാപാരികൾ ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നാണു കേസ് ഫയൽ ചെയ്ത്.