തിരുവനന്തപുരം : ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ചരിത്രപരമായ വസ്തുക്കൾ നിലനിൽക്കുന്ന വിശുദ്ധനാടുകളായ ഇസ്രായേൽ, പാലസ്തീൻ, ജോർദാൻ, ഈജിപ്ത് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ ധാരാളം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ സന്ദർശിക്കുന്നവർക്ക് തമിഴ്നാട് സർക്കാർ യാത്രാച്ചെലവുകൾക്ക് സബ്സിഡി അനുവദിച്ചു നൽകുന്നുണ്ട്. ഇതേ മാതൃകയിൽ കേരളത്തിൽ നിന്നും വിശുദ്ധനാടുകൾ സന്ദർശിക്കുന്ന ക്രിസ്ത്യാനികൾക്കും യാത്രാച്ചെലവിൽ സംസ്ഥാന സർക്കാർ സബ്സിഡി അനുവദിച്ചു നൽകണമെന്ന് പേട്ട ഫൊറോന കഐൽസിഎ നിർവാഹക സമിതിയോഗം സർക്കാരിനോടാവശ്യപ്പെട്ടു.
വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ സർവീസ് ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. റോബർട്ട് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. ഫ്രാൻസിസ് ആന്റണി ആൽബർട്ട്, ഈഡിത് ഇഗ്നേഷ്യസ്, ജോളി എം. പെരേര, നിർമകുമാർ രാജു എന്നിവർ പ്രസംഗിച്ചു.
വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ സർവീസ് ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. റോബർട്ട് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. ഫ്രാൻസിസ് ആന്റണി ആൽബർട്ട്, ഈഡിത് ഇഗ്നേഷ്യസ്, ജോളി എം. പെരേര, നിർമകുമാർ രാജു എന്നിവർ പ്രസംഗിച്ചു.