പേരൂർക്കട: അറ്റകുറ്റപ്പണിക്കുശേഷം വാൽവ് തുറക്കാത്ത വാട്ടർഅഥോറിറ്റിയുടെ നടപടിയിൽ പ്രതിഷേധം. പരുത്തിപ്പാറ ജംഗ്ഷനിലാണ് നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പേരൂർക്കടയിൽനിന്ന് പരുത്തിപ്പാറയിലേക്കും തുടർന്ന് പോങ്ങുമ്മൂട്, ശ്രീകാര്യം, കരിയം ഭാഗത്തേക്കും കടന്നുപോകുന്ന 900 എംഎം പ്രിമോ പൈപ്പുമായി ബന്ധപ്പെട്ടുള്ള എയർവാൽവിൽ കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തിയിരുന്നു.
വാൽവിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ വാൽവിനു പുറത്തുകൂടി അമിതമായി ജലം പോകുന്നതായിരുന്നു പ്രശ്നം. ഇതോടെ വാട്ടർഅഥോറിറ്റി സ്ഥലത്തെത്തുകയും വാൽവിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ല. ഇതിനിടെ പ്രധാന പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള സബ്ലൈനിനോടനുബന്ധിച്ച് ഘടിപ്പിച്ചിട്ടുള്ള ചെറിയ വാൽവുകളിലും പ്രശ്നം തുടങ്ങി. ഇതോടെ വാട്ടർഅതോറിറ്റി വാൽവ് അടച്ച് സ്ഥലം വിടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വെള്ളം ലഭിക്കാതായതോടെയാണ് ഇന്നലെ രാവിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളം കിട്ടാതായതോടെ വാട്ടർഅഥോറിറ്റി അധികൃതർ വീണ്ട ും സ്ഥലത്തെത്തി. എമർജൻസി വർക്കുകൾ ചെയ്യുന്ന വാട്ടർഅഥോറിറ്റിയുടെ ബ്ലൂ ബ്രിഗേഡ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ അവരുടെ വാഹനം തടഞ്ഞുവച്ചു. ഒടുവിൽ ബ്ലൂ ബ്രിഗേഡിലെത്തിയ ചില ജീവനക്കാർ പ്രശ്നമുള്ള സ്ഥലത്ത് നിൽക്കുകയും മറ്റുള്ളവർ പോകുകയും ചെയ്തു. ഈ ജീവനക്കാർ ചേർന്ന് സബ്ലൈനിലേക്കുള്ള വാൽവിന്റെ പണി ആരംഭിച്ചു. വൈകുന്നേരത്തോടെ വെള്ളമെത്തുമെന്ന് വാട്ടർഅഥോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതോടെ നാട്ടുകാർ പിരിഞ്ഞുപോയി. എന്നാൽ പ്രധാന എയർവാൽവിന്റെ പണി ഇനിയും പൂർണമായി നടത്താനായിട്ടില്ല.
അന്പലമുക്ക് തങ്കമ്മാ സ്റ്റേഡിയത്തിനു സമീപത്തെ പ്രധാന എയർവാൽവിലെ തകരാറും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. നിലവിൽ പരുത്തിപ്പാറയിൽനിന്നുള്ള പ്രിമോ പൈപ്പിലൂടെ കുറഞ്ഞ അളവിലാണ് വെള്ളം കടത്തിവിട്ടുകൊണ്ട ിരിക്കുന്നത്. ഇത് തീരെ പര്യാപ്തവുമല്ല. നിലവിൽ അന്പലമുക്ക്, വയലിക്കട, മുട്ടട, പരുത്തിപ്പാറ, പാണൻവിള, പാറോട്ടുകോണം, കരിയം, നാലാഞ്ചിറ, ഇടവക്കോട്, കേശവദാസപുരം മോസ് ലെയിൻ തുടങ്ങിയ വലിയൊരു പ്രദേശത്ത് ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം ഏതാണ്ട ് പൂർണമായും മറ്റുസ്ഥലങ്ങളിൽ ഭാഗികമായും തടസപ്പെട്ടിരിക്കുകയാണ്.
വാൽവിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ വാൽവിനു പുറത്തുകൂടി അമിതമായി ജലം പോകുന്നതായിരുന്നു പ്രശ്നം. ഇതോടെ വാട്ടർഅഥോറിറ്റി സ്ഥലത്തെത്തുകയും വാൽവിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ല. ഇതിനിടെ പ്രധാന പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള സബ്ലൈനിനോടനുബന്ധിച്ച് ഘടിപ്പിച്ചിട്ടുള്ള ചെറിയ വാൽവുകളിലും പ്രശ്നം തുടങ്ങി. ഇതോടെ വാട്ടർഅതോറിറ്റി വാൽവ് അടച്ച് സ്ഥലം വിടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വെള്ളം ലഭിക്കാതായതോടെയാണ് ഇന്നലെ രാവിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളം കിട്ടാതായതോടെ വാട്ടർഅഥോറിറ്റി അധികൃതർ വീണ്ട ും സ്ഥലത്തെത്തി. എമർജൻസി വർക്കുകൾ ചെയ്യുന്ന വാട്ടർഅഥോറിറ്റിയുടെ ബ്ലൂ ബ്രിഗേഡ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ അവരുടെ വാഹനം തടഞ്ഞുവച്ചു. ഒടുവിൽ ബ്ലൂ ബ്രിഗേഡിലെത്തിയ ചില ജീവനക്കാർ പ്രശ്നമുള്ള സ്ഥലത്ത് നിൽക്കുകയും മറ്റുള്ളവർ പോകുകയും ചെയ്തു. ഈ ജീവനക്കാർ ചേർന്ന് സബ്ലൈനിലേക്കുള്ള വാൽവിന്റെ പണി ആരംഭിച്ചു. വൈകുന്നേരത്തോടെ വെള്ളമെത്തുമെന്ന് വാട്ടർഅഥോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതോടെ നാട്ടുകാർ പിരിഞ്ഞുപോയി. എന്നാൽ പ്രധാന എയർവാൽവിന്റെ പണി ഇനിയും പൂർണമായി നടത്താനായിട്ടില്ല.
അന്പലമുക്ക് തങ്കമ്മാ സ്റ്റേഡിയത്തിനു സമീപത്തെ പ്രധാന എയർവാൽവിലെ തകരാറും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. നിലവിൽ പരുത്തിപ്പാറയിൽനിന്നുള്ള പ്രിമോ പൈപ്പിലൂടെ കുറഞ്ഞ അളവിലാണ് വെള്ളം കടത്തിവിട്ടുകൊണ്ട ിരിക്കുന്നത്. ഇത് തീരെ പര്യാപ്തവുമല്ല. നിലവിൽ അന്പലമുക്ക്, വയലിക്കട, മുട്ടട, പരുത്തിപ്പാറ, പാണൻവിള, പാറോട്ടുകോണം, കരിയം, നാലാഞ്ചിറ, ഇടവക്കോട്, കേശവദാസപുരം മോസ് ലെയിൻ തുടങ്ങിയ വലിയൊരു പ്രദേശത്ത് ഉയർന്ന ഭാഗങ്ങളിൽ ജലവിതരണം ഏതാണ്ട ് പൂർണമായും മറ്റുസ്ഥലങ്ങളിൽ ഭാഗികമായും തടസപ്പെട്ടിരിക്കുകയാണ്.