കോഴിക്കോട്: സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി 200 പുതിയ ബഡ്സ് സ്കൂളുകൾ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനോത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ (ബിആർസി) ആണ് ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങൾ സുശക്തമാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്തുകളിലൂടെ നടന്നുവരികയാണ്. സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടാലേ സമത്വാധിഷ്ഠിതമായ വികസനം സാധ്യമാവൂ. കുട്ടികളും പ്രായം ചെന്നവരും വിരക്തി തോന്നി ജീവിതം അവസാനിപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്. വിവാഹ മോചനങ്ങളും ഏറി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവ ഉണ്ടാവാതിരിക്കാൻ കൗണ്‍സലിംഗിലൂടെ സാധിക്കും. വൃദ്ധരായ മാതാപിതാക്കൾ നമ്മുടെ നാടിന്റെ മാറ്റത്തിൽ വലിയ പങ്കു വഹിച്ചവരാണ്. അവരുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ പിന്തുണയില്ലാതെ ഈ നാട് രൂപപ്പെടുമായിരുന്നില്ല. ഇന്നത്തെ യുവജനങ്ങളുടെ പെരുമാറ്റം പിറകേ വരുന്ന തലമുറ ശ്രദ്ധിക്കുന്നുണ്ടെന്നും അവർ അതാണ് മാതൃകയാക്കുയെന്ന കാര്യം ഓർക്കണമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം, കുടുംബശ്രീ ജില്ലാ വികസന മിഷൻ കൗണ്‍സലിംഗ് സെൻറർ, മാനവശേഷി വികസനകേന്ദ്രം, സഞ്ചരിക്കുന്ന വയോജന പരിപാലന കേന്ദ്രം, എസ് സി ഇൻഫർമേഷൻ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് സമർപ്പണവും മന്ത്രി നിർവഹിച്ചു.
പി.ടി.എ. റഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാരി വികസന റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ.സി. മമ്മദ് കോയ എംഎൽഎ നവകേരള മിഷൻ പ്രഖ്യാപനം നടത്തി. ബ്ലോക്ക് കാർഷിക അസിസ്റ്റന്റ് ഡയറക്ടറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഹസീന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ, ജില്ലാ പഞ്ചായത്തംഗം ഭാനുമതി കക്കാട്ട്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലത്തൊടി, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ജി. വിനീഷ്, പി. റംല, ദിനേശ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതീദേവി ടീച്ചർ ഡോ. ആർ. പ്രകാശ് കുമാർ, കവിത തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ (ബിആർസി) ആണ് ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങൾ സുശക്തമാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്തുകളിലൂടെ നടന്നുവരികയാണ്. സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടാലേ സമത്വാധിഷ്ഠിതമായ വികസനം സാധ്യമാവൂ. കുട്ടികളും പ്രായം ചെന്നവരും വിരക്തി തോന്നി ജീവിതം അവസാനിപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്. വിവാഹ മോചനങ്ങളും ഏറി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവ ഉണ്ടാവാതിരിക്കാൻ കൗണ്‍സലിംഗിലൂടെ സാധിക്കും. വൃദ്ധരായ മാതാപിതാക്കൾ നമ്മുടെ നാടിന്റെ മാറ്റത്തിൽ വലിയ പങ്കു വഹിച്ചവരാണ്. അവരുടെ അധ്വാനത്തിന്റെ വിയർപ്പിന്റെ പിന്തുണയില്ലാതെ ഈ നാട് രൂപപ്പെടുമായിരുന്നില്ല. ഇന്നത്തെ യുവജനങ്ങളുടെ പെരുമാറ്റം പിറകേ വരുന്ന തലമുറ ശ്രദ്ധിക്കുന്നുണ്ടെന്നും അവർ അതാണ് മാതൃകയാക്കുയെന്ന കാര്യം ഓർക്കണമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം, കുടുംബശ്രീ ജില്ലാ വികസന മിഷൻ കൗണ്‍സലിംഗ് സെൻറർ, മാനവശേഷി വികസനകേന്ദ്രം, സഞ്ചരിക്കുന്ന വയോജന പരിപാലന കേന്ദ്രം, എസ് സി ഇൻഫർമേഷൻ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് സമർപ്പണവും മന്ത്രി നിർവഹിച്ചു.
പി.ടി.എ. റഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാരി വികസന റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ.സി. മമ്മദ് കോയ എംഎൽഎ നവകേരള മിഷൻ പ്രഖ്യാപനം നടത്തി. ബ്ലോക്ക് കാർഷിക അസിസ്റ്റന്റ് ഡയറക്ടറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഹസീന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ, ജില്ലാ പഞ്ചായത്തംഗം ഭാനുമതി കക്കാട്ട്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലത്തൊടി, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ജി. വിനീഷ്, പി. റംല, ദിനേശ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതീദേവി ടീച്ചർ ഡോ. ആർ. പ്രകാശ് കുമാർ, കവിത തുടങ്ങിയവർ പ്രസംഗിച്ചു.