കോഴിക്കോട്: അപൂർവ പുഷ്പ-ഫല സസ്യങ്ങളുടെ കലവറയായ കാലിക്കട്ട് സർവകലാശാലാ ബൊട്ടാണിക്കൽ ഗാർഡൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അതിശയ കാഴ്ചയായി. പ്രദർശനം സർവകലാശാലാ പ്രോ-വൈസ് ചാൻസലർ ഡോ.പി. മോഹൻ ഉദ്ഘാടനം ചെയ്തു.
19 ഹെക്ടറിൽ നിറഞ്ഞുനിൽക്കുന്ന സസ്യ ശേഖരം സന്ദർശിക്കാൻ ഇന്ന് കൂടി അവസരമുണ്ട്. ഇന്ത്യൻ സർവകലാശാലകളിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനിൽ വിമാനമരം, പീരങ്കിയുണ്ട മരം, കാട്ടു തെങ്ങ് ,ആമസോണ്‍ ഇലത്തളികകൾ, ഇരപിടിയൻ സസ്യങ്ങൾ, മരുഭൂമി സസ്യങ്ങൾ, വർണഇലകളും കുലകളും വിരിയിക്കുന്ന വാഴവർഗ സസ്യങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചക്കാർക്ക് വിവരിച്ചുകൊടുക്കാൻ ബോട്ടണി ഗവേഷകരും പിജി വിദ്യാർഥികളും ജീവനക്കാരും ഗാർഡനിൽ സേവനമനുഷഠിക്കുന്നു.
250-ൽ പരം ഔഷധ സസ്യങ്ങൾ, കൗതുകമുണർത്തുന്ന നീരാളി വൃക്ഷം, നക്ഷത്ര സസ്യങ്ങൾ തുടങ്ങിയവ സന്ദർശകർക്ക് കൗതുകമായി. കാഴ്ചയില്ലാത്തവർക്ക് സസ്യങ്ങളും പൂക്കളും കായ്കളും തൊട്ടും മണത്തും കേട്ടും അറിയുന്നതിനായി പ്രത്യേകം സജ്ജമാക്കിയ സസ്യോദ്യാനവും സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് പ്രദർശനം.
19 ഹെക്ടറിൽ നിറഞ്ഞുനിൽക്കുന്ന സസ്യ ശേഖരം സന്ദർശിക്കാൻ ഇന്ന് കൂടി അവസരമുണ്ട്. ഇന്ത്യൻ സർവകലാശാലകളിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനിൽ വിമാനമരം, പീരങ്കിയുണ്ട മരം, കാട്ടു തെങ്ങ് ,ആമസോണ്‍ ഇലത്തളികകൾ, ഇരപിടിയൻ സസ്യങ്ങൾ, മരുഭൂമി സസ്യങ്ങൾ, വർണഇലകളും കുലകളും വിരിയിക്കുന്ന വാഴവർഗ സസ്യങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചക്കാർക്ക് വിവരിച്ചുകൊടുക്കാൻ ബോട്ടണി ഗവേഷകരും പിജി വിദ്യാർഥികളും ജീവനക്കാരും ഗാർഡനിൽ സേവനമനുഷഠിക്കുന്നു.
250-ൽ പരം ഔഷധ സസ്യങ്ങൾ, കൗതുകമുണർത്തുന്ന നീരാളി വൃക്ഷം, നക്ഷത്ര സസ്യങ്ങൾ തുടങ്ങിയവ സന്ദർശകർക്ക് കൗതുകമായി. കാഴ്ചയില്ലാത്തവർക്ക് സസ്യങ്ങളും പൂക്കളും കായ്കളും തൊട്ടും മണത്തും കേട്ടും അറിയുന്നതിനായി പ്രത്യേകം സജ്ജമാക്കിയ സസ്യോദ്യാനവും സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് പ്രദർശനം.