കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. 18ന് വളാഞ്ചേരിയിലെ ഒരു പ്രമുഖ വ്യവസായിയുടെ വീട്ടിൽ ഇരുവരും രഹസ്യ ചർച്ച നടത്തിയതിന് ശേഷമാണ് സിപിഎം സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗുകാരനായ മറ്റൊരു വ്യവസായ പ്രമുഖനും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും രമേശ് പറഞ്ഞു. സിപിഎം സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്ന മൂന്നു പേരുകൾ മറികടന്ന് അപ്രസക്തനായ ആളെ സ്ഥാനാർഥിയാക്കിയത് ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. മലപ്പുറത്ത് ബിജെപി- കോൺഗ്രസ് സഹകരണമെന്ന് ആക്ഷേപിക്കുന്ന വി.എസ്. അച്യുതാനന്ദൻ അഭിപ്രായം വ്യക്തമാക്കണം.
ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ നിലപാടാണ് പിണറായി വിജയന് ഇപ്പോഴുമുള്ളതെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.
അതേസമയം മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥിയെ നിർണയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികളുമായി കൂടിയാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം സീറ്റിൽ മത്സരിക്കുന്നത് ബിജെപി ആയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം ബിജെപി നടത്തിയതെന്നും രമേശ് പറഞ്ഞു.
മുസ്ലിം ലീഗുകാരനായ മറ്റൊരു വ്യവസായ പ്രമുഖനും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും രമേശ് പറഞ്ഞു. സിപിഎം സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്ന മൂന്നു പേരുകൾ മറികടന്ന് അപ്രസക്തനായ ആളെ സ്ഥാനാർഥിയാക്കിയത് ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. മലപ്പുറത്ത് ബിജെപി- കോൺഗ്രസ് സഹകരണമെന്ന് ആക്ഷേപിക്കുന്ന വി.എസ്. അച്യുതാനന്ദൻ അഭിപ്രായം വ്യക്തമാക്കണം.
ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ നിലപാടാണ് പിണറായി വിജയന് ഇപ്പോഴുമുള്ളതെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.
അതേസമയം മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥിയെ നിർണയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികളുമായി കൂടിയാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം സീറ്റിൽ മത്സരിക്കുന്നത് ബിജെപി ആയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം ബിജെപി നടത്തിയതെന്നും രമേശ് പറഞ്ഞു.