മോസ്കോ: റഷ്യൻ ഭരണകൂടത്തിനെതിരെ വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗെനി പ്രിഗോഴിൻ നടത്തിയ അട്ടിമറി നീക്കത്തിന് താൽക്കാലിക വിരാമമിടാൻ ബെലാറസ് പ്രസിഡന്റ് നടത്തിയ മധ്യസ്ഥ നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്.
സമാധാന ഡീൽ പ്രകാരം, വാഗ്നർ തലവനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനുമായിരുന്ന പ്രിഗോഴിൻ റഷ്യ വിട്ട് ബെലാറസിലേക്ക് മാറും. പ്രിഗോഴിനെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഒത്തുതീർപ്പ് ഫോർമുലയിൽ പുടിൻ അംഗീകരിച്ചു.
ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുടെ നേതൃത്വത്തിൽ നടന്ന അനുനയ നീക്കത്തിലെ ഈ നിർദേശം പ്രിഗോഴിൻ അംഗീകരിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റോസ്തോവ് ഒൺ ഡോണിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കാര്യാലയം ഒഴിയുമെന്നും പ്രിഗോഴിൻ വ്യക്തമാക്കി.
നേരത്തെ, വിമത നീക്കങ്ങളില്‍നിന്ന് താൽക്കാലികമായി പിന്മാറുന്നതായി വാഗ്നർ സേന അറിയിച്ചിരുന്നു. രക്ത ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്‍വാങ്ങുന്നതെന്ന് പ്രിഗോഴിന്‍ അറിയിച്ചിരുന്നു.
സമാധാന ഡീൽ പ്രകാരം, വാഗ്നർ തലവനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനുമായിരുന്ന പ്രിഗോഴിൻ റഷ്യ വിട്ട് ബെലാറസിലേക്ക് മാറും. പ്രിഗോഴിനെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഒത്തുതീർപ്പ് ഫോർമുലയിൽ പുടിൻ അംഗീകരിച്ചു.
ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുടെ നേതൃത്വത്തിൽ നടന്ന അനുനയ നീക്കത്തിലെ ഈ നിർദേശം പ്രിഗോഴിൻ അംഗീകരിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റോസ്തോവ് ഒൺ ഡോണിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കാര്യാലയം ഒഴിയുമെന്നും പ്രിഗോഴിൻ വ്യക്തമാക്കി.
നേരത്തെ, വിമത നീക്കങ്ങളില്‍നിന്ന് താൽക്കാലികമായി പിന്മാറുന്നതായി വാഗ്നർ സേന അറിയിച്ചിരുന്നു. രക്ത ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്‍വാങ്ങുന്നതെന്ന് പ്രിഗോഴിന്‍ അറിയിച്ചിരുന്നു.