മോസ്കോ: വാഗ്നർ കൂലിപ്പട്ടാളത്തിന്റെ വലിമത നീക്കത്തിനെതിരെ റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ച് തുർക്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ടെലിഫോണിൽ സംസാരിച്ച തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പിന്തുണ പ്രഖ്യാപിച്ചു.
റഷ്യൻ സർക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്നതായി എർദൊഗാൻ പുടിനെ അറിയിച്ചു. സമചിത്തതയോടെ പ്രവർത്തിക്കാൻ എർദോഗൻ പുടിനോട് ആവശ്യപ്പെട്ടതായി തുർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബെലാറസും റഷ്യക്ക് പിന്തുണ അറിയിച്ചു.
വാഗ്നർ വിമത സൈന്യവും റഷ്യൻ സേനയും കനത്ത പോരാട്ടമാണ് നടത്തുന്നത്. ക്രെംലിനിൽ ആയുധങ്ങൾ നിറച്ച സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. മോസ്കോയിൽ പലയിടങ്ങളിലായി യന്ത്രത്തോക്കുകൾ റഷ്യ സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു.
റഷ്യൻ സർക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്നതായി എർദൊഗാൻ പുടിനെ അറിയിച്ചു. സമചിത്തതയോടെ പ്രവർത്തിക്കാൻ എർദോഗൻ പുടിനോട് ആവശ്യപ്പെട്ടതായി തുർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബെലാറസും റഷ്യക്ക് പിന്തുണ അറിയിച്ചു.
വാഗ്നർ വിമത സൈന്യവും റഷ്യൻ സേനയും കനത്ത പോരാട്ടമാണ് നടത്തുന്നത്. ക്രെംലിനിൽ ആയുധങ്ങൾ നിറച്ച സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. മോസ്കോയിൽ പലയിടങ്ങളിലായി യന്ത്രത്തോക്കുകൾ റഷ്യ സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു.