ല്കനോ: പാഠ്യപദ്ധതികളിൽ രാഷ്ട്രീയ നിറം ചാലിച്ചുള്ള പരിഷ്കരണങ്ങൾ വ്യാപകമാകുന്നതിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ഹിന്ദുത്വ ആശയപ്രചാരകൻ വി.ഡി. സവർക്കറെയും ഒന്നിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ.
യുപി ഹയർ സെക്കൻഡറി ബോർഡിന്റെ പുതിയ നിർദേശ പ്രകാരം നെഹ്റു, സവർക്കർ, ആദിവാസി നേതാവ് ബിർസാ മുണ്ടാ, ഛത്രപതി ശിവാജി എന്നിവരടക്കമുള്ളവരുടെ ലഘുജീവചരിത്രം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ മോറൽ സയൻസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി.
ഈ അധ്യായന വർഷം മുതൽ തന്നെ ഈ പാഠങ്ങൾ പഠിപ്പിക്കണമെന്ന് നിർദേശം നൽകിയതായും വ്യതസ്ത ആശങ്ങൾ മനസിലാക്കാൻ ഈ നീക്കം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വാമി വിവേകാനന്ദൻ, ദയാനന്ദ് സരസ്വതി തുടങ്ങിയവരുടെ ജീവിതകഥകളും എഐ ടെക്നോളജി, റോബോട്ടിക് പ്രിന്റിംഗ്, യോഗ, പ്രാണയാമം, ബ്ലോക്ചെയിൻ ടെക്നോളജി തുടങ്ങിയവയെപ്പറ്റിയുള്ള പാഠങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യുപി ഹയർ സെക്കൻഡറി ബോർഡിന്റെ പുതിയ നിർദേശ പ്രകാരം നെഹ്റു, സവർക്കർ, ആദിവാസി നേതാവ് ബിർസാ മുണ്ടാ, ഛത്രപതി ശിവാജി എന്നിവരടക്കമുള്ളവരുടെ ലഘുജീവചരിത്രം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ മോറൽ സയൻസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി.
ഈ അധ്യായന വർഷം മുതൽ തന്നെ ഈ പാഠങ്ങൾ പഠിപ്പിക്കണമെന്ന് നിർദേശം നൽകിയതായും വ്യതസ്ത ആശങ്ങൾ മനസിലാക്കാൻ ഈ നീക്കം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വാമി വിവേകാനന്ദൻ, ദയാനന്ദ് സരസ്വതി തുടങ്ങിയവരുടെ ജീവിതകഥകളും എഐ ടെക്നോളജി, റോബോട്ടിക് പ്രിന്റിംഗ്, യോഗ, പ്രാണയാമം, ബ്ലോക്ചെയിൻ ടെക്നോളജി തുടങ്ങിയവയെപ്പറ്റിയുള്ള പാഠങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.