+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുന്നൂറിന്‍റെ പകിട്ടുമായി മൂന്നാമതും മോദി അധികാരത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീനഗർ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റ് നേടി ബിജെപി അധികാരത്തിൽ തുടരുമെന്നും നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി ആകുമെന്നും അവകാ
മുന്നൂറിന്‍റെ പകിട്ടുമായി മൂന്നാമതും മോദി അധികാരത്തിലെത്തുമെന്ന് അമിത് ഷാ
ശ്രീനഗർ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റ് നേടി ബിജെപി അധികാരത്തിൽ തുടരുമെന്നും നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി ആകുമെന്നും അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ബിഹാറിലെ പാറ്റ്നയിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ സംയുക്ത യോഗത്തെ പരിഹസിക്കവെയാണ് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.

പാറ്റ്നയിൽ നടന്നത് ഫോട്ടോ സെഷൻ മാത്രമാണെന്നും 543-ൽ 300 സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നും ഷാ പറഞ്ഞു.

കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കൽ, മുത്തലാഖ് റദ്ദാക്കൽ, അയോധ്യ രാമക്ഷേത്ര നിർമാണം തുടങ്ങി ബിജെപി മുന്നോട്ട് വയ്ക്കുന്ന എല്ലാ കാര്യങ്ങളിലും എതിർപ്പ് ഉന്നയിക്കുന്ന സ്വഭാവമാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെന്നും ഷാ പ്രസ്താവിച്ചു.

ജമ്മുവിൽ ബിജെപി നടത്തിയ മെഗാ റാലിക്കിടെയാണ് ഷാ ഈ പ്രസ്താവനകൾ നടത്തിയത്.
More in Latest News :