സുൽത്താൻബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവന് സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ സുൽത്താൻബത്തേരി പോലീസ് പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്.
വ്യാഴാഴ്ചയാണ് സംഭവം. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്ത യുവാവ് കുറച്ചകലെയുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ എത്തി അവിടത്തെ താമസക്കാരനായി നടിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ബത്തേരിയിലെ ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണ നാണയങ്ങള്‍ ആവശ്യപ്പെടുകയും ബില്ല് ചെയ്തശേഷം കൊണ്ടുവന്നാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ഇതനുസരിച്ച് ജ്വല്ലറി ജീവനക്കാരന് റിസോര്‍ട്ടില്‍ എത്തി സ്വര്‍ണം കൈമാറിയതിനു പിന്നാലെ യുവാവ് തന്ത്രത്തില്‍ മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പിന്നാലെ ഇയാളുടെ ചിത്രം പ്രചരിപ്പിച്ചു.
ടാക്സിയില്‍ രക്ഷപെടുന്നതിനിടെ ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാൾ കുടുങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുന്ദമംഗലത്ത് വച്ചാണ് യുവാവിനെ കുടുക്കി പോലീസിന് കൈമാറിയത്.
വ്യാഴാഴ്ചയാണ് സംഭവം. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്ത യുവാവ് കുറച്ചകലെയുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ എത്തി അവിടത്തെ താമസക്കാരനായി നടിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ബത്തേരിയിലെ ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണ നാണയങ്ങള്‍ ആവശ്യപ്പെടുകയും ബില്ല് ചെയ്തശേഷം കൊണ്ടുവന്നാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ഇതനുസരിച്ച് ജ്വല്ലറി ജീവനക്കാരന് റിസോര്‍ട്ടില്‍ എത്തി സ്വര്‍ണം കൈമാറിയതിനു പിന്നാലെ യുവാവ് തന്ത്രത്തില്‍ മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പിന്നാലെ ഇയാളുടെ ചിത്രം പ്രചരിപ്പിച്ചു.
ടാക്സിയില്‍ രക്ഷപെടുന്നതിനിടെ ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാൾ കുടുങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുന്ദമംഗലത്ത് വച്ചാണ് യുവാവിനെ കുടുക്കി പോലീസിന് കൈമാറിയത്.