ഈരാറ്റുപേട്ട: കോട്ടയത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ച സംഭവത്തിൽ അഡ്മിൻമാരോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം. ഈരാറ്റുപേട്ട മൂന്നിലവിലാണ് സംഭവം.
"നമ്മുടെ മൂന്നിലവ്' എന്ന പേരിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയത്.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ. വിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്.
സംഭവം വാർത്തയായതോടെ സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കൾക്കിടയിലെ തർക്ക പരിഹാരത്തിനാണ് സ്റ്റേഷനിൽ വിളിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
"നമ്മുടെ മൂന്നിലവ്' എന്ന പേരിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയത്.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ. വിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്.
സംഭവം വാർത്തയായതോടെ സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കൾക്കിടയിലെ തർക്ക പരിഹാരത്തിനാണ് സ്റ്റേഷനിൽ വിളിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.