കംപാല: ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായികളായ അലൈഡ് ഡെമാക്രാറ്റിക് ഫോഴ്സ്(എഡിഎഫ്) ഉഗാണ്ടയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 37 സ്കൂൾ വിദ്യാർഥികളുൾപ്പെടെയുള്ള 42 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ബന്ധുക്കളെത്തി ഏറ്റുവാങ്ങിയ ശേഷം മതചടങ്ങുകൾ നടത്തി സംസ്കരിച്ചു. പ്രദേശത്ത് സമാധാനം ഉറപ്പാക്കാനായി സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
കോംഗോ അതിർത്തിയോട് ചേർന്നുള്ള എംപോണ്ട്വേ ലുഭിറിറ സെക്കൻഡറി സ്കൂളിന് നേർക്ക് ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ഭീകരർ സ്കൂൾ ഡോർമിറ്ററികൾക്ക് തീവയ്ക്കുകയും കുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ആൺകുട്ടികളുടെ ഡോർമിറ്ററിയിലെ മെത്തകൾക്ക് തീവച്ചതോടെ കുട്ടികളുടെ ശരീരത്തിൽ തീ ആളിപ്പടർന്നു. പല മൃതശരീരങ്ങളും തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചിരുന്നു.
പെൺകുട്ടികളുടെ ഡോർമിറ്ററിയിലെ വാതിൽ തകർത്ത ഭീകരർ, കത്തികളും വടിവാളുകളുമായി കുട്ടികളെ ആക്രമിക്കുകയായിരുന്നു. സ്കൂളിലെ ഭക്ഷണശാല ഭീകരർ കൊള്ളയടിക്കുകയും മുറികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ബന്ധുക്കളെത്തി ഏറ്റുവാങ്ങിയ ശേഷം മതചടങ്ങുകൾ നടത്തി സംസ്കരിച്ചു. പ്രദേശത്ത് സമാധാനം ഉറപ്പാക്കാനായി സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
കോംഗോ അതിർത്തിയോട് ചേർന്നുള്ള എംപോണ്ട്വേ ലുഭിറിറ സെക്കൻഡറി സ്കൂളിന് നേർക്ക് ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ഭീകരർ സ്കൂൾ ഡോർമിറ്ററികൾക്ക് തീവയ്ക്കുകയും കുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ആൺകുട്ടികളുടെ ഡോർമിറ്ററിയിലെ മെത്തകൾക്ക് തീവച്ചതോടെ കുട്ടികളുടെ ശരീരത്തിൽ തീ ആളിപ്പടർന്നു. പല മൃതശരീരങ്ങളും തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചിരുന്നു.
പെൺകുട്ടികളുടെ ഡോർമിറ്ററിയിലെ വാതിൽ തകർത്ത ഭീകരർ, കത്തികളും വടിവാളുകളുമായി കുട്ടികളെ ആക്രമിക്കുകയായിരുന്നു. സ്കൂളിലെ ഭക്ഷണശാല ഭീകരർ കൊള്ളയടിക്കുകയും മുറികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.