ഡെൻവർ: അമേരിക്കയിലെ നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ(എൻബിഎ) കിരീടത്തിൽ ഡെൻവർ നഗറ്റ്സ് ആദ്യമായി മുത്തമിട്ടതിന് പിന്നാലെ ഡെൻവർ നഗരത്തിൽ വെടിവയ്പ്. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.
എൻബിഎ ഫൈനൽസിലെ അവസാന മത്സരത്തിൽ മയാമി ഹീറ്റിനെ നഗറ്റ്സ് പരാജയപ്പെടുത്തയതിന് പിന്നാലെയാണ് ടീം സ്റ്റേഡിയമായ ബോൾ അരീന സ്ഥിതി ചെയ്യുന്നതിന് സമീപത്തുള്ള മാർക്കറ്റ് സ്ട്രീറ്റിൽ വെടിവയ്പ്പുണ്ടായത്.
ടീമിന്റെ വിജയം ആഘോഷിക്കാനായി ആരാധകർ നഗരത്തിൽ തുടരുന്നതിനിടെയുണ്ടായ സംഘർഷമാണ് വെടിവയ്പ്പിലേക്ക് നയിച്ചത്.
അക്രമികൾ നിരവധി തവണ വെടിയുതിർത്തെന്നും മത്സരം പൂർത്തിയായി മൂന്ന് മണിക്കൂർ കഴിഞ്ഞതിന് ശേഷം ആക്രമണം നടന്നതിനാൽ വലിയ ജനക്കൂട്ടം മേഖലയിൽ ഇല്ലായിരുന്നുവെന്നും ഡെൻവർ പോലീസ് അറിയിച്ചു.
പരിക്കേറ്റ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അക്രമിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തെന്നും അധികൃതർ വ്യക്തമാക്കി.
എൻബിഎ ഫൈനൽസിലെ അവസാന മത്സരത്തിൽ മയാമി ഹീറ്റിനെ നഗറ്റ്സ് പരാജയപ്പെടുത്തയതിന് പിന്നാലെയാണ് ടീം സ്റ്റേഡിയമായ ബോൾ അരീന സ്ഥിതി ചെയ്യുന്നതിന് സമീപത്തുള്ള മാർക്കറ്റ് സ്ട്രീറ്റിൽ വെടിവയ്പ്പുണ്ടായത്.
ടീമിന്റെ വിജയം ആഘോഷിക്കാനായി ആരാധകർ നഗരത്തിൽ തുടരുന്നതിനിടെയുണ്ടായ സംഘർഷമാണ് വെടിവയ്പ്പിലേക്ക് നയിച്ചത്.
അക്രമികൾ നിരവധി തവണ വെടിയുതിർത്തെന്നും മത്സരം പൂർത്തിയായി മൂന്ന് മണിക്കൂർ കഴിഞ്ഞതിന് ശേഷം ആക്രമണം നടന്നതിനാൽ വലിയ ജനക്കൂട്ടം മേഖലയിൽ ഇല്ലായിരുന്നുവെന്നും ഡെൻവർ പോലീസ് അറിയിച്ചു.
പരിക്കേറ്റ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അക്രമിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തെന്നും അധികൃതർ വ്യക്തമാക്കി.