ജയ്പുർ: കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്ന സമാധാന നീക്കങ്ങൾക്കിടയിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പോരാട്ടം തുടരുമെന്ന സൂചന നൽകി സച്ചിൻ പൈലറ്റ്.
ജനങ്ങൾക്ക് തന്റെ മേലുള്ള വിശ്വാസമാണ് ഏറ്റവും വലിയ സമ്പത്തെന്നും സർക്കാരിന് മുമ്പിൽ വച്ച ആവശ്യങ്ങൾക്കായി പോരാട്ടം തുടരുമെന്നും പൈലറ്റ് പ്രസ്താവിച്ചു. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ ദുവാസയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്കിടെയാണ് സച്ചിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ജനങ്ങൾക്കിടയിലെ വിശ്വാസ്യത തനിക്ക് വളരെ വിലപ്പെട്ടതാണ്. അതൊരിക്കലും കുറയാൻ അനുവദിക്കില്ല. ദൈവമാണ് ഏറ്റവും വലിയ നീതിനടത്തിപ്പുകാരൻ; ഇന്നല്ലെങ്കിൽ നാളെ നീതി നമ്മെ തേടിവരും.
രാഷ്ട്രീയ രംഗത്തുള്ളവർ ആദർശശുദ്ധിയോടെ, ഭയമില്ലാതെ ജനങ്ങൾക്കായി സംസാരിക്കണം. താൻ ആവശ്യപ്പെട്ട അഴിമതിവിരുദ്ധ നടപടികൾ ഗെഹ്ലോട്ട് സർക്കാർ നടപ്പാക്കണമെന്ന് സമ്മേളനത്തിനിടെ പൈലറ്റ് ആവർത്തിച്ചു.
ജനങ്ങൾക്ക് തന്റെ മേലുള്ള വിശ്വാസമാണ് ഏറ്റവും വലിയ സമ്പത്തെന്നും സർക്കാരിന് മുമ്പിൽ വച്ച ആവശ്യങ്ങൾക്കായി പോരാട്ടം തുടരുമെന്നും പൈലറ്റ് പ്രസ്താവിച്ചു. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ ദുവാസയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്കിടെയാണ് സച്ചിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ജനങ്ങൾക്കിടയിലെ വിശ്വാസ്യത തനിക്ക് വളരെ വിലപ്പെട്ടതാണ്. അതൊരിക്കലും കുറയാൻ അനുവദിക്കില്ല. ദൈവമാണ് ഏറ്റവും വലിയ നീതിനടത്തിപ്പുകാരൻ; ഇന്നല്ലെങ്കിൽ നാളെ നീതി നമ്മെ തേടിവരും.
രാഷ്ട്രീയ രംഗത്തുള്ളവർ ആദർശശുദ്ധിയോടെ, ഭയമില്ലാതെ ജനങ്ങൾക്കായി സംസാരിക്കണം. താൻ ആവശ്യപ്പെട്ട അഴിമതിവിരുദ്ധ നടപടികൾ ഗെഹ്ലോട്ട് സർക്കാർ നടപ്പാക്കണമെന്ന് സമ്മേളനത്തിനിടെ പൈലറ്റ് ആവർത്തിച്ചു.