മുംബൈ: മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സംവരണ വിഷയത്തിൽ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണം. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് മുസ്ലിം സംവരണം വേണോ വേണ്ടയോ എന്ന് ഉദ്ദവ് പറയണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ ഉദ്ദവിനുള്ളത്. സവർക്കറെ ടെക്സ്റ്റ് ബുക്കുകളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ദവ് ഈ നിലപാടിനോടു യോജിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
മുത്തലാഖ്, അയോധ്യ ക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിലും താക്കറെ നയം വ്യക്തമാക്കണമെന്നും ഷാ പറഞ്ഞു.
മുസ്ലിം സംവരണ വിഷയത്തിൽ ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കണം. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് മുസ്ലിം സംവരണം വേണോ വേണ്ടയോ എന്ന് ഉദ്ദവ് പറയണം. സവര്‍ക്കറെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് തന്നെയാണോ ഉദ്ദവിനുള്ളത്. സവർക്കറെ ടെക്സ്റ്റ് ബുക്കുകളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ദവ് ഈ നിലപാടിനോടു യോജിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
മുത്തലാഖ്, അയോധ്യ ക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിലും താക്കറെ നയം വ്യക്തമാക്കണമെന്നും ഷാ പറഞ്ഞു.