തിരുവനന്തപുരം: എഐ കാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഇതുവരെ ചെല്ലാൻ അയച്ചത് 10,457 പേർക്ക്. കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് രാവിലെ എട്ടു മുതൽ ജൂണ്‍ എട്ട് രാത്രി 12 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.
ഈ നാലു ദിവസങ്ങളിൽ 3,52,730 നിയമലംഘനങ്ങളാണ് എഐ കാമറ കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെൽട്രോണ്‍ വെരിഫൈ ചെയ്യുകയും 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് 10,457 ചെല്ലാനുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച് അയച്ചത്.
കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് ആറ്, മൊബൈൽ ഫോണ്‍ ഉപയോഗം 25, അമിതവേഗത രണ്ട് എന്നിങ്ങനെയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ.
ഈ നാലു ദിവസങ്ങളിൽ 3,52,730 നിയമലംഘനങ്ങളാണ് എഐ കാമറ കണ്ടെത്തിയത്. ഇതിൽ 80,743 എണ്ണം കെൽട്രോണ്‍ വെരിഫൈ ചെയ്യുകയും 19,790 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് 10,457 ചെല്ലാനുകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ച് അയച്ചത്.
കാറിലെ മുൻസിറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 7,896. കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 4,993, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവർ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡ് ആറ്, മൊബൈൽ ഫോണ്‍ ഉപയോഗം 25, അമിതവേഗത രണ്ട് എന്നിങ്ങനെയാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ.