ന്യൂഡൽഹി: ഡൽഹിയിൽ നിന്നു വിവിധ റൂട്ടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം കുറഞ്ഞിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. യാത്രാനിരക്കിൽ 14 മുതൽ 61 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
ഡിജിസിഎയും മന്ത്രാലയവും നിരന്തരം യാത്രാനിരക്ക് നിരീക്ഷിക്കുന്നുണ്ട്. ഡൽഹിയിൽ നിന്നു ശ്രീനഗർ, ലേ, പൂനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്പത് വർഷക്കാലത്തെ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനമികവ് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ വിമാനക്കന്പനികൾക്ക് അവരുടേതായ സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ നിരക്ക് വർധനയ്ക്ക് പരിധി വേണമെന്നും മന്ത്രി പറഞ്ഞു. നിരക്കിന്റെ കാര്യത്തിൽ വ്യോമയാന മന്ത്രാലയത്തിന് നിയന്ത്രണാധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിസിഎയും മന്ത്രാലയവും നിരന്തരം യാത്രാനിരക്ക് നിരീക്ഷിക്കുന്നുണ്ട്. ഡൽഹിയിൽ നിന്നു ശ്രീനഗർ, ലേ, പൂനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്പത് വർഷക്കാലത്തെ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനമികവ് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ വിമാനക്കന്പനികൾക്ക് അവരുടേതായ സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ നിരക്ക് വർധനയ്ക്ക് പരിധി വേണമെന്നും മന്ത്രി പറഞ്ഞു. നിരക്കിന്റെ കാര്യത്തിൽ വ്യോമയാന മന്ത്രാലയത്തിന് നിയന്ത്രണാധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.