കൊച്ചി: സംവിധായകൻ നജിം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനെതിരേ പ്രതിഷേധവുമായി ഫെഫ്ക. എക്സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിനിമാ സെറ്റിൽ ഭീതിജനകമായ സാഹചര്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വ്യാജ വിവരം നൽകിയവർക്കെതിരേയും അന്വേഷണം വേണം. സിനിമാ സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ലഹരിക്കെതിരായ പോലീസ് നടപടികൾ തടസപ്പെടുത്തേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ലഹരിക്കെതിരായ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. എതിർപ്പ് അന്വേഷണത്തോടല്ലെന്നും, ലഹരി ഉപയോഗിക്കാത്തവരെ പോലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
നടൻ ടിനി ടോമിനെതിരേയും ഉണ്ണികൃഷ്ണൻ രംഗത്തെത്തി. ലഹരിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ടിനിയെ എന്തുകൊണ്ട് എക്സൈസ് ചോദ്യം ചെയ്തില്ല. ഗുരുതര വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. എക്സൈസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അദ്ദേഹം. എന്നിട്ട് എന്താണ് ചെയ്തതെന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.
മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വ്യാജ വിവരം നൽകിയവർക്കെതിരേയും അന്വേഷണം വേണം. സിനിമാ സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ലഹരിക്കെതിരായ പോലീസ് നടപടികൾ തടസപ്പെടുത്തേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ലഹരിക്കെതിരായ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. എതിർപ്പ് അന്വേഷണത്തോടല്ലെന്നും, ലഹരി ഉപയോഗിക്കാത്തവരെ പോലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
നടൻ ടിനി ടോമിനെതിരേയും ഉണ്ണികൃഷ്ണൻ രംഗത്തെത്തി. ലഹരിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ടിനിയെ എന്തുകൊണ്ട് എക്സൈസ് ചോദ്യം ചെയ്തില്ല. ഗുരുതര വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. എക്സൈസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അദ്ദേഹം. എന്നിട്ട് എന്താണ് ചെയ്തതെന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.