+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

പരിയാരം: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരിക്കേറ്റു.തളിപ്പറമ്പ് സ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
പരിയാരം: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരിക്കേറ്റു.

തളിപ്പറമ്പ് സ്വദേശി പി.സി. ബഷീർ-പി. ജസീന ദമ്പതികളുടെ മകൻ തമിം ബഷീർ ആണ് മരിച്ചത്. ബന്ധുവായ അബ്ദുൾ റഹ്‌മാൻ-റംസീന ദമ്പതികളുടെ മകൻ അഹമ്മദ് ഹാരിസിനാണ് പരിക്കേറ്റത്. വൈകുന്നേരം നാലോടെ പരിയാരം കോരൻപീടിക അണ്ടേൻകുളം പുതിയപള്ളിക്കു സമീപത്തായിരുന്നു സംഭവം. ‌

വൈകുന്നേരം അങ്കണവാടിയിൽനിന്നും വന്ന ഇരുവരും വീടിന്‍റെ പരിസരത്ത് നിന്നു കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ തമീം വീഴുകയായിരുന്നു. ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
More in Latest News :