ജയ്പുർ: എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ പ്രശ്നപരിഹാര ചർച്ചകൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും പ്രസ്താവന നടത്തി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.
അഴിമതിക്കെതിരെ ഗെഹ്ലോട്ട് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി താൻ അനുവദിച്ച അന്തിമ തീയതി ഇന്നാണെന്നും പൈലറ്റ് പ്രസ്താവനയിലൂടെ ഓർമിപ്പിച്ചു.
അഴിമതിക്കെതിരെ കോൺഗ്രസ് സർക്കാർ നടപടി എടുത്തില്ലെങ്കിൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകും. ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തിയ അഴിമതികൾക്കെതിരെ ഗെഹ്ലോട്ട് നടപടി എടുക്കണമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
അഴിമതിക്കെതിരെ ഗെഹ്ലോട്ട് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി താൻ അനുവദിച്ച അന്തിമ തീയതി ഇന്നാണെന്നും പൈലറ്റ് പ്രസ്താവനയിലൂടെ ഓർമിപ്പിച്ചു.
അഴിമതിക്കെതിരെ കോൺഗ്രസ് സർക്കാർ നടപടി എടുത്തില്ലെങ്കിൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകും. ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തിയ അഴിമതികൾക്കെതിരെ ഗെഹ്ലോട്ട് നടപടി എടുക്കണമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.