ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രാജ്യത്തെത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവരെയും പുഷ്പ കമല്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.50ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹമെത്തുന്നത്.
മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പ കമല്‍ പുഷ്പചക്രം അർപ്പിക്കും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചാണ് അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുന്നത്.
ഇൻഡോറിലെ ഒരു പരിപാടിയിലും പുഷ്പ കമല്‍ പങ്കെടുക്കും. അദ്ദേഹം ഉജ്ജയിൻ സന്ദർശിക്കാനും സാധ്യതയുണ്ട്. ജൂൺ മൂന്ന് ശനിയാഴ്ച വൈകുന്നേരം 4.20 ന് പുഷ്പ കമല്‍ കാഠ്മണ്ഡുവിലേക്ക് മടങ്ങും. അദ്ദേഹത്തോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും രാജ്യത്തെത്തുന്നുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവരെയും പുഷ്പ കമല്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.50ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹമെത്തുന്നത്.
മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പ കമല്‍ പുഷ്പചക്രം അർപ്പിക്കും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചാണ് അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുന്നത്.
ഇൻഡോറിലെ ഒരു പരിപാടിയിലും പുഷ്പ കമല്‍ പങ്കെടുക്കും. അദ്ദേഹം ഉജ്ജയിൻ സന്ദർശിക്കാനും സാധ്യതയുണ്ട്. ജൂൺ മൂന്ന് ശനിയാഴ്ച വൈകുന്നേരം 4.20 ന് പുഷ്പ കമല്‍ കാഠ്മണ്ഡുവിലേക്ക് മടങ്ങും. അദ്ദേഹത്തോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും രാജ്യത്തെത്തുന്നുണ്ട്.