ജയ്പുർ: സംസ്ഥാന രാഷ്ട്രീയത്തിൽ തനിക്കെതിരെ നിരന്തരം നീക്കങ്ങൾ നടത്തുന്ന മുൻ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെതിരെ ഒളിയമ്പുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഏതെങ്കിലും നേതാവിനെ ആശ്വസിപ്പിക്കാൻ പദവികൾ നൽകുന്ന പതിവ് കോൺഗ്രസിനില്ലെന്ന് ഗെഹ്ലോട്ട് പ്രസ്താവിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്താനിരിക്കുന്ന തന്ത്രപ്രധാന യോഗത്തിന് മുമ്പാണ് പൈലറ്റിനെതിരെ പരോക്ഷ വിമർശനവുമായി ഗെഹ്ലോട്ട് രംഗത്തുവന്നത്.
ഏതെങ്കിലും നേതാവ് ആവശ്യപ്പെട്ടാൽ അവർക്ക് ഹൈക്കമാൻഡ് സ്ഥാനങ്ങൾ നൽകുന്ന പതിവ് കോൺഗ്രസിൽ താൻ ഇതുവരെ കേട്ടിട്ടില്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ഹൈക്കമാൻഡ് വളരെ ശക്തമാണെന്നും ഏതെങ്കിലും നേതാവിനെ ആശ്വസിപ്പിക്കാനായി സ്ഥാനം നൽകുന്നവരല്ല ദേശീയ നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്താനിരിക്കുന്ന തന്ത്രപ്രധാന യോഗത്തിന് മുമ്പാണ് പൈലറ്റിനെതിരെ പരോക്ഷ വിമർശനവുമായി ഗെഹ്ലോട്ട് രംഗത്തുവന്നത്.
ഏതെങ്കിലും നേതാവ് ആവശ്യപ്പെട്ടാൽ അവർക്ക് ഹൈക്കമാൻഡ് സ്ഥാനങ്ങൾ നൽകുന്ന പതിവ് കോൺഗ്രസിൽ താൻ ഇതുവരെ കേട്ടിട്ടില്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ഹൈക്കമാൻഡ് വളരെ ശക്തമാണെന്നും ഏതെങ്കിലും നേതാവിനെ ആശ്വസിപ്പിക്കാനായി സ്ഥാനം നൽകുന്നവരല്ല ദേശീയ നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.