തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെ കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം. വിവാഹം കഴിഞ്ഞവരെ ഭാരവാഹികളായി നിയമിച്ചത് സംബന്ധിച്ചുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്.
വിവാഹം കഴിഞ്ഞവർ ഭാരവാഹികളാകുന്നതിനെതിരേ സംഘടനയ്ക്കുള്ളിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് കുറച്ചുപേർ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നു. എന്നാൽ പ്രായപരിധി കഴിഞ്ഞ ചിലർ രാജിവയ്ക്കാത്തത് ചൂണ്ടിക്കാട്ടിയതാണ് വാക്കേറ്റത്തിൽ കലാശിച്ചത്.
വാക്കേറ്റം സംഘർഷത്തിന് വഴിമാറുന്ന ഘട്ടമായപ്പോൾ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പറഞ്ഞയച്ചു.
സംഘടനാപരമായ ചർച്ചകൾ മാത്രമാണ് യോഗത്തിൽ നടന്നതെന്നും സംഘർഷമുണ്ടായെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
വിവാഹം കഴിഞ്ഞവർ ഭാരവാഹികളാകുന്നതിനെതിരേ സംഘടനയ്ക്കുള്ളിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് കുറച്ചുപേർ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നു. എന്നാൽ പ്രായപരിധി കഴിഞ്ഞ ചിലർ രാജിവയ്ക്കാത്തത് ചൂണ്ടിക്കാട്ടിയതാണ് വാക്കേറ്റത്തിൽ കലാശിച്ചത്.
വാക്കേറ്റം സംഘർഷത്തിന് വഴിമാറുന്ന ഘട്ടമായപ്പോൾ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പറഞ്ഞയച്ചു.
സംഘടനാപരമായ ചർച്ചകൾ മാത്രമാണ് യോഗത്തിൽ നടന്നതെന്നും സംഘർഷമുണ്ടായെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.