ആലപ്പുഴ: അമിതമായി ആളെ കയറ്റി സർവീസ് നടത്തിയ ബോട്ട് ആലപ്പുഴ ജെട്ടിയിൽ കസ്റ്റഡിയിലെടുത്തു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടിയുണ്ടായത്.
എബനേസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റാവുന്ന ബോട്ടിൽ 68 പേരെ കയറ്റിയായിരുന്നു സർവീസ്.
നിയമലംഘനം ശ്രദ്ധയിൽപെട്ടതോടെ ബോട്ട് കരയ്ക്കടുപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയാറായില്ല. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തിയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
ബോട്ട് തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
എബനേസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 30 പേരെ കയറ്റാവുന്ന ബോട്ടിൽ 68 പേരെ കയറ്റിയായിരുന്നു സർവീസ്.
നിയമലംഘനം ശ്രദ്ധയിൽപെട്ടതോടെ ബോട്ട് കരയ്ക്കടുപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയാറായില്ല. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തിയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
ബോട്ട് തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.