ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ സൈനിക ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് പറഞ്ഞു.
മേയ് ഒമ്പതിന് ഇംറാൻ ഖാനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ലാഹോറിലെ സൈനിക സ്ഥാപനങ്ങളും റാവൽപിണ്ടിയിലെ കരസേന ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു.
ആക്രമണങ്ങളെ അപലപിക്കാൻ ഇപ്പോഴും ഇമ്രാൻ തയാറാകുന്നില്ല. പിടിഐയെ നിരോധിക്കുന്നത് സംബന്ധിച്ചുള്ള പരിശോധനകൾ തുടരുകയാണ്. മുൻ ഭരണകക്ഷിയെ നിരോധിക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അനുമതിക്കായി പാർലമെന്റിന് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് ഒമ്പതിന് ഇംറാൻ ഖാനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ലാഹോറിലെ സൈനിക സ്ഥാപനങ്ങളും റാവൽപിണ്ടിയിലെ കരസേന ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു.
ആക്രമണങ്ങളെ അപലപിക്കാൻ ഇപ്പോഴും ഇമ്രാൻ തയാറാകുന്നില്ല. പിടിഐയെ നിരോധിക്കുന്നത് സംബന്ധിച്ചുള്ള പരിശോധനകൾ തുടരുകയാണ്. മുൻ ഭരണകക്ഷിയെ നിരോധിക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അനുമതിക്കായി പാർലമെന്റിന് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.