പാലക്കാട്: പരാതി പരിഹാര അദാലത്തിനിടെ കൈക്കൂലി പണവുമായി പിടിയിലായ വില്ലേജ് അസിസ്റ്റന്റിൽനിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ. പാലക്കയം വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ്കുമാറിന്റെ കോടികളുടെ അനധികൃത സ്വത്താണ് വിജിലയൻസ് കണ്ടെടുത്തത്. ഇന്ന് രാവിലെ താലൂക്ക് തല പരാതി പരിഹാര അദാലത്തിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ ഇയാൾ പിടിയിലായത്.
തുടർന്ന് ഇയാൾ താമസിക്കുന്ന മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടക മുറിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോ നാണയവും വിജിലൻസ് കണ്ടെടുത്തു.
മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ പാലക്കയം വില്ലേജ് പരിധിയിലെ തന്റെ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്കു മുന്പ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ കൈവശം ആണെന്നറിയിച്ചു.
സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ രാവിലെ എത്താൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി പി. ഷംസുദ്ദീനെ അറിയിച്ചു. എംഇഎസ് കോളജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ്കുമാറിന്റെ കാറിൽവച്ച് 2,500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
ഇതേ വസ്തു എൽഎ പട്ടയത്തിൽ ഉൾപ്പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി ഇതേ പരാതിക്കാരന്റെ പക്കൽനിന്നു ആറുമാസം മുന്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചുമാസം മുന്പ് 9,000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടർന്നാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച അവസരത്തിൽതന്നെ 500 രൂപ വാങ്ങിയ ശേഷം സർട്ടിഫിക്കറ്റിനായി റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജിൽ 2,500 രൂപയുമായി എത്താനാവശ്യപ്പെട്ടത്.
തുടർന്ന് ഇയാൾ താമസിക്കുന്ന മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടക മുറിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോ നാണയവും വിജിലൻസ് കണ്ടെടുത്തു.
മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ പാലക്കയം വില്ലേജ് പരിധിയിലെ തന്റെ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്കു മുന്പ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ കൈവശം ആണെന്നറിയിച്ചു.
സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ രാവിലെ എത്താൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി പി. ഷംസുദ്ദീനെ അറിയിച്ചു. എംഇഎസ് കോളജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ്കുമാറിന്റെ കാറിൽവച്ച് 2,500 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
ഇതേ വസ്തു എൽഎ പട്ടയത്തിൽ ഉൾപ്പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി ഇതേ പരാതിക്കാരന്റെ പക്കൽനിന്നു ആറുമാസം മുന്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചുമാസം മുന്പ് 9,000 രൂപയും സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. തുടർന്നാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച അവസരത്തിൽതന്നെ 500 രൂപ വാങ്ങിയ ശേഷം സർട്ടിഫിക്കറ്റിനായി റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജിൽ 2,500 രൂപയുമായി എത്താനാവശ്യപ്പെട്ടത്.