+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മുതലക്കുളം വീണ്ടും വറ്റുമ്പോൾ'; അകാലചരമം പ്രാപിച്ച് 2,000 രൂപ

മുംബൈ: ഏഴ് വർഷം ആയുസ് തികയുന്നതിന് മുമ്പ് പൊതുവേദിയിൽ നിന്ന് "പിൻവലിഞ്ഞ്' 2,000 രൂപയുടെ കറൻസി. 2016 നവംബറിൽ ആദ്യമായി ജനങ്ങളുടെ കൈകളിലേക്ക് എത്തിയ 2,000 രൂ
മുംബൈ: ഏഴ് വർഷം ആയുസ് തികയുന്നതിന് മുമ്പ് പൊതുവേദിയിൽ നിന്ന് "പിൻവലിഞ്ഞ്' 2,000 രൂപയുടെ കറൻസി. 2016 നവംബറിൽ ആദ്യമായി ജനങ്ങളുടെ കൈകളിലേക്ക് എത്തിയ 2,000 രൂപയുടെ നോട്ട് 2023 സെപ്റ്റംബർ 30-ന് ലീഗൽ ടെൻഡർ അല്ലാതാകുന്നതോടെ നവലിബറൽ സാമ്പത്തിക നയങ്ങൾ സ്വീകരിച്ച "ഇന്ത്യ ഇൻകോർപ്പറേറ്റഡി'ലെ ഏറ്റവും കടുത്ത സാമ്പത്തിക പരിഷ്കാരത്തിന്‍റെ ഒരു അധ്യായം അവസാനിക്കുകയാണ്.

ദേശ്‌വാസികളെ മുഴുവൻ ഞെട്ടിച്ച പ്രഖ്യാപനത്തിന് ശേഷം ജനങ്ങളുടെ സാമ്പത്തിക ക്രയവിക്രയം എളുപ്പമാക്കാനായി എത്തിയ 2,000 രൂപയുടെ കറൻസി ഒരു താൽക്കാലിക സംവിധാനം ആയി ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്കാലത്തും കണ്ടിരുന്നത്.

നിലവിൽ പ്രചാരത്തിലുള്ള 3,62,000 കോടി രൂപ മൂല്യമുള്ള 2,000-ത്തിന്‍റെ കറന്‍സികളിൽ ഭൂരിഭാഗവും 2017-ന് മുമ്പ് അച്ചടിച്ചതാണ്. 2018-2019 കാലഘട്ടത്തോടെ 2,000 രൂപ നോട്ടുകളുടെ അച്ച‌ടി അർബിഐ പൂർണമായും നിർത്തിയിരുന്നു. ഇപ്പോൾ പ്രചാരത്തിലുള്ള നോട്ടുകളുടെ സ്വാഭാവിക ആയുസ്(ക്രംബ്ലിംഗ് സ്റ്റേജ്) പിന്നിട്ടതായി വിദഗ്ധർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

2018-ലാണ് രാജ്യത്ത് 2,000 രൂപ നോട്ടുകളുടെ എണ്ണം ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത്. അക്കാലത്ത് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 37.3 ശതമാനവും 2,000-ത്തിന്‍റെ കറന്‍സി ആയിരുന്നു. ക്ലീൻ നോട്ട് പോളിസി പ്രകാരം 2,000 രൂപ നോട്ടുകളുടെ പിൻവലിക്കൽ പ്രഖാപിക്കുമ്പോൾ ഇത് 10.8 ശതമാനം എന്ന നിലയിലാണ്.

കള്ളപ്പണം സൂക്ഷിക്കുന്ന മുതലകളെ പിടികൂടുമെന്നും രാജ്യത്ത് പ്രചാരത്തിലുള്ള 1,000 , 500 രൂപ നോട്ടുകളുടെ 20 ശതമാനവും തിരിച്ചെത്തില്ലെന്നുമാണ് നോട്ട് നിരോധന സമയത്ത് ബിജെപി വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഈ മൂല്യമുള്ള കറന്‍സികളുടെ 99.3 ശതമാനവും തിരിച്ചെത്തിയതോടെ മുതലകളെ പിടികൂടാൻ ഒരു നാട്ടിലെ മുഴുവൻ വെള്ളവും വറ്റിച്ച സ്ഥിതിയിലായിരുന്നു ഇന്ത്യൻ സാമ്പത്തികനില.

"സംഘടിതമായ കൊള്ള, നിയമപിന്തുണയുള്ള വെട്ടിപ്പ്, ഭീമാകാരമായ ദുരിതം' എന്നാണ് 2016-ലെ നോട്ട് നിരോധനത്തെപ്പറ്റി മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടത്. ഇത്തവണത്തെ പരിഷ്കാരം ഏത് രീതിയിൽ ഉരുത്തിരിയുമെന്നറിയാൻ കാത്തിരിക്കുകയാണ് ജനം.
More in Latest News :