സിയോൾ: പ്രശസ്ത കെ - പോപ് താരം ഹേസൂ(29) അന്തരിച്ചു. മേയ് 13-ന് ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം തിങ്കളാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്.
ഹേസു ജീവനൊടുക്കിയതാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചതായി കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1993-ൽ ജനിച്ച ഹേസു, 2019-ൽ പുറത്തിറങ്ങിയ "മൈ ലൈഫ്, മീ' എന്ന മിനി ആൽബത്തിലൂടെയാണ് സംഗീത ലോകത്തേക്ക് ചുവട് വച്ചത്. കൊറിയൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് താരം പ്രശസ്തയായത്.
ഒരു മാസത്തിനുള്ളിൽ മരണപ്പെടുന്ന രണ്ടാമത്തെ കെ - പോപ് താരമാണ് ഹേസു. ആസ്ട്രോ ബാൻഡ് അംഗം മൂൺബിനിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് സിയോളിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഹേസു ജീവനൊടുക്കിയതാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചതായി കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1993-ൽ ജനിച്ച ഹേസു, 2019-ൽ പുറത്തിറങ്ങിയ "മൈ ലൈഫ്, മീ' എന്ന മിനി ആൽബത്തിലൂടെയാണ് സംഗീത ലോകത്തേക്ക് ചുവട് വച്ചത്. കൊറിയൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് താരം പ്രശസ്തയായത്.
ഒരു മാസത്തിനുള്ളിൽ മരണപ്പെടുന്ന രണ്ടാമത്തെ കെ - പോപ് താരമാണ് ഹേസു. ആസ്ട്രോ ബാൻഡ് അംഗം മൂൺബിനിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് സിയോളിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.