ജിദ്ദ: സുഡാൻ ജനതയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ച് സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും. സൗദിയിലെ ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിലാണ് നടപടി. സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ വിശദമായ ചർച്ച ആവശ്യമാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.
ഒരാഴ്ച മുമ്പാണ് സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിൽ സുഡാനീസ് ആംഡ് ഫോഴ്സും എതിരാളികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും പങ്കെടുത്തു.
സാധാരണക്കാർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനായി ഹ്രസ്വകാല വെടി നിർത്തലിനുള്ള ചർച്ചകൾക്ക് മുൻഗണന നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിൽ സുഡാനീസ് ആംഡ് ഫോഴ്സും എതിരാളികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും പങ്കെടുത്തു.
സാധാരണക്കാർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനായി ഹ്രസ്വകാല വെടി നിർത്തലിനുള്ള ചർച്ചകൾക്ക് മുൻഗണന നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.