അങ്കാറ: മേയ് 14നു നടക്കുന്ന തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർഥിയായ മുഹറം ഇൻസ് പിന്മാറി. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്ന് ഇൻസ് പറഞ്ഞു. പ്രസിഡന്റ് തയീപ് എർദോഗനെതിരെ പ്രതിപക്ഷ ഐക്യ നീക്കത്തിനു കരുത്തു പകരുന്നതാണ് ഈ തീരുമാനം.
വ്യാജ അശ്ലീല വീഡിയോ ആണ് പിന്മാറ്റത്തിന് കാരണമായി ഇൻസ് പറഞ്ഞത്. കഴിഞ്ഞ ഒന്നര മാസമായി തനിക്കെതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടക്കുകയായിരുന്നുവെന്ന് പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ഇൻസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ തന്റെ മേൽ കുറ്റം ചുമത്തപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
20 വർഷമായി അധികാരത്തിലിരിക്കുന്ന എർദോഗനെതിരെ ആറു പാർട്ടികൾ ചേർന്നുള്ള പ്രതിപക്ഷ സഖ്യമാണു രംഗത്തുള്ളത്. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) നേതാവ് കെമാൽ കൊളിച്ചുദാരാവ്ലോയാണ് ആറു പ്രതിപക്ഷ പാർട്ടികളടങ്ങിയ നാഷനൽ അലയൻസിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
ഇൻസിന്റെ പിന്മാറത്തോടെ കൊളിച്ചുദാരാവ്ലോയ്ക്ക് ജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ. ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് റൺ ഓഫ് നടക്കും.
വ്യാജ അശ്ലീല വീഡിയോ ആണ് പിന്മാറ്റത്തിന് കാരണമായി ഇൻസ് പറഞ്ഞത്. കഴിഞ്ഞ ഒന്നര മാസമായി തനിക്കെതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടക്കുകയായിരുന്നുവെന്ന് പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ഇൻസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ തന്റെ മേൽ കുറ്റം ചുമത്തപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
20 വർഷമായി അധികാരത്തിലിരിക്കുന്ന എർദോഗനെതിരെ ആറു പാർട്ടികൾ ചേർന്നുള്ള പ്രതിപക്ഷ സഖ്യമാണു രംഗത്തുള്ളത്. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) നേതാവ് കെമാൽ കൊളിച്ചുദാരാവ്ലോയാണ് ആറു പ്രതിപക്ഷ പാർട്ടികളടങ്ങിയ നാഷനൽ അലയൻസിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
ഇൻസിന്റെ പിന്മാറത്തോടെ കൊളിച്ചുദാരാവ്ലോയ്ക്ക് ജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ. ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് റൺ ഓഫ് നടക്കും.