തിരുവനന്തപുരം: മലപ്പുറം താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്നതിനായി റിട്ട. ജസ്റ്റീസ് വി.കെ. മോഹനൻ ചെയർമാനായ മൂന്നംഗ ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇൻലാൻഡ് വാട്ടർ വെയ്സ് അഥോറിറ്റി ഓഫ് ഇന്ത്യ റിട്ട. ചീഫ് എൻജീനിയർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനീയർ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസസ് സംബന്ധിച്ചു പഠിച്ചു പ്രത്യേക ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. മുൻകാലങ്ങളിലെ സമാനമായ ജുഡീഷൽ അന്വേഷണ വിഷയങ്ങൾ പരിഗണിച്ചാകും ടേംസ് ഓഫ് റഫറൻസിന് അന്തിമ രൂപം നൽകുന്നത്. കമ്മീഷന്റെ കാലപരിധിയും ഉത്തരവിൽ പ്രത്യേകമായി നിർദേശിക്കും.
ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. താനൂരിൽ പൂരപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്താണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ബോട്ടപകടം സംഭവിച്ചത്. ദുരന്തത്തിൽ 22 പേരാണു മരിച്ചത്.
അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസസ് സംബന്ധിച്ചു പഠിച്ചു പ്രത്യേക ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. മുൻകാലങ്ങളിലെ സമാനമായ ജുഡീഷൽ അന്വേഷണ വിഷയങ്ങൾ പരിഗണിച്ചാകും ടേംസ് ഓഫ് റഫറൻസിന് അന്തിമ രൂപം നൽകുന്നത്. കമ്മീഷന്റെ കാലപരിധിയും ഉത്തരവിൽ പ്രത്യേകമായി നിർദേശിക്കും.
ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. താനൂരിൽ പൂരപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്താണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ബോട്ടപകടം സംഭവിച്ചത്. ദുരന്തത്തിൽ 22 പേരാണു മരിച്ചത്.