ചെന്നൈ: ഹിന്ദു പുരാണങ്ങളെയും ദൈവങ്ങളെയും അപമാനിച്ച് കവിത രചിച്ചെന്ന ആരോപണത്തിൽ തമിഴ് കവിയും ചലച്ചിത്ര സഹസംവിധായകനുമായ വിടുതലൈ സിഗപ്പിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആൾനൂഴികൾ വൃത്തിയാക്കുന്നവരുടെ ജീവിതം പ്രതിപാദിക്കുന്ന "മലക്കുഴി മരണം' എന്ന കവിത ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി എന്നിവരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഭാരത് ഹിന്ദു മുന്നണി എന്ന സംഘടന നൽകിയ പരാതിയിന്മേലാണ് നടപടി.
പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്തിന്റെ സഹസംവിധായകനായ സിഗപ്പി ഏപ്രിൽ 30-ന് നടന്ന കവിസദസിൽ ഈ കവിത ആലപിച്ചിരുന്നു. ആൾനൂഴി വൃത്തിയാക്കാൻ പുരാണകഥാപാത്രങ്ങൾ ഇറങ്ങുമ്പോൾ സീതാദേവി കാഴ്ചക്കാരിയായി നിൽക്കുന്നുവെന്ന ആശയമുള്ള വരികൾ ഈ ആക്ഷേപഹാസ്യ കവിതയിൽ ഉണ്ടായിരുന്നു.
ഇതേത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ വലതുപക്ഷ സംഘടനകൾ പരാതി നൽകിയത്. കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കൽ, മതവികാരം വൃണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഐപിസി 153, 153(1) എ, 295 എ എന്നീ വകുപ്പുകൾ സിഗപ്പിക്കെതിരെ ചുമത്തിയിട്ടുണ്ട്.
നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പാ. രഞ്ജിത്ത് അടക്കമുള്ളവർ രംഗത്തെത്തി.
ആൾനൂഴികൾ വൃത്തിയാക്കുന്നവരുടെ ജീവിതം പ്രതിപാദിക്കുന്ന "മലക്കുഴി മരണം' എന്ന കവിത ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി എന്നിവരെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഭാരത് ഹിന്ദു മുന്നണി എന്ന സംഘടന നൽകിയ പരാതിയിന്മേലാണ് നടപടി.
പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്തിന്റെ സഹസംവിധായകനായ സിഗപ്പി ഏപ്രിൽ 30-ന് നടന്ന കവിസദസിൽ ഈ കവിത ആലപിച്ചിരുന്നു. ആൾനൂഴി വൃത്തിയാക്കാൻ പുരാണകഥാപാത്രങ്ങൾ ഇറങ്ങുമ്പോൾ സീതാദേവി കാഴ്ചക്കാരിയായി നിൽക്കുന്നുവെന്ന ആശയമുള്ള വരികൾ ഈ ആക്ഷേപഹാസ്യ കവിതയിൽ ഉണ്ടായിരുന്നു.
ഇതേത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ വലതുപക്ഷ സംഘടനകൾ പരാതി നൽകിയത്. കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കൽ, മതവികാരം വൃണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഐപിസി 153, 153(1) എ, 295 എ എന്നീ വകുപ്പുകൾ സിഗപ്പിക്കെതിരെ ചുമത്തിയിട്ടുണ്ട്.
നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പാ. രഞ്ജിത്ത് അടക്കമുള്ളവർ രംഗത്തെത്തി.