തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മന്നാർ കടലിടുക്ക്, ആൻഡമാൻ കടൽ, മാലിദ്വീപ് ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
ന്യൂനമർദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് വിദഗ്ധ നിഗമനം. ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ്-മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട് ജില്ലയിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മന്നാർ കടലിടുക്ക്, ആൻഡമാൻ കടൽ, മാലിദ്വീപ് ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
ന്യൂനമർദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് വിദഗ്ധ നിഗമനം. ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ്-മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട് ജില്ലയിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.