കൊല്ലം: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പുനലൂർ പൈതൃക തൂക്കുപാലം മേയ് 10-ന് പൊതുജനങ്ങൾക്കായി തുറന്നുനൽകും.
പാരമ്പര്യത്തനിമയുള്ള പാലത്തിന്റെ തടിപ്പലകകൾക്ക് നാശം സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2022 നവംബറിലാണ് പാലം അടച്ചിട്ടത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയോട് അനുബന്ധിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
തിരുവിതാംകൂറിലെ മുൻ ഭരണാധികാരി ആയിരുന്ന ആയില്യം തിരുനാൾ രാമവർമ 1877-ലാണ് തൂക്കുപാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കല്ലടയാറിന് കുറുരെ 400 അടി നീളത്തിലും 20 അടി വീതിയിലും സ്ഥിതി ചെയ്യുന്ന പാലം പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണ്.
കല്ലിൽ തീർത്ത ആർച്ചുകളിൽ നിന്ന് ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് പാലം താങ്ങിനിർത്തിയിരിക്കുന്നത്. കമ്പകമരത്തിൽ നിന്നുള്ള തടിയാണ് പലകകൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 1972-ൽ സമാന്തര പാലം പണിയുന്നത് വരെ തൂക്കുപാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു.
പാരമ്പര്യത്തനിമയുള്ള പാലത്തിന്റെ തടിപ്പലകകൾക്ക് നാശം സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2022 നവംബറിലാണ് പാലം അടച്ചിട്ടത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയോട് അനുബന്ധിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
തിരുവിതാംകൂറിലെ മുൻ ഭരണാധികാരി ആയിരുന്ന ആയില്യം തിരുനാൾ രാമവർമ 1877-ലാണ് തൂക്കുപാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കല്ലടയാറിന് കുറുരെ 400 അടി നീളത്തിലും 20 അടി വീതിയിലും സ്ഥിതി ചെയ്യുന്ന പാലം പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണ്.
കല്ലിൽ തീർത്ത ആർച്ചുകളിൽ നിന്ന് ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് പാലം താങ്ങിനിർത്തിയിരിക്കുന്നത്. കമ്പകമരത്തിൽ നിന്നുള്ള തടിയാണ് പലകകൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 1972-ൽ സമാന്തര പാലം പണിയുന്നത് വരെ തൂക്കുപാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു.