തിരുവനന്തപുരം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഐ കാമറ വിവാദം ഉയർന്നതിന് ശേഷം ആദ്യമായി നടത്തിയ പരസ്യപ്രതികരണത്തിലാണ് മുഖ്യമന്ത്രി ഈ പരോക്ഷ വിമർശനം ഉന്നയിച്ചത്.
കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സർക്കാരിന് താൽപര്യം വികസനത്തിലാണെന്നും സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് ചിലർ നോക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്; ആ പൂതിയൊന്നും ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്; ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്.
യുഡിഎഫിന്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കൈയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021-ൽ കോലാഹലങ്ങൾ ഉയർന്നിട്ടും ജനം സർക്കാരിന്റെ കൂടെനിന്നു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സർക്കാരിന് താൽപര്യം വികസനത്തിലാണെന്നും സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് ചിലർ നോക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്; ആ പൂതിയൊന്നും ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്; ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്.
യുഡിഎഫിന്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കൈയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021-ൽ കോലാഹലങ്ങൾ ഉയർന്നിട്ടും ജനം സർക്കാരിന്റെ കൂടെനിന്നു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.